തിരുവനന്തപുരം: മൂന്നാര്‍ പെട്ടിമു ടിയിൽ മണ്ണിടിച്ചിലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ആശ്വാസധനമായി സർക്കാർ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതിരോധ സേനയുടെ മൂന്നു ടീമുകൾ കൂടി ഇന്ന് എത്തിച്ചേരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇവരെ തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഇന്നലെ എത്തിയ രണ്ടു സംഘങ്ങളെ പാലക്കാട്, മലപ്പുറം ജില്ലകളിലായി വിന്യസിച്ചു. കനത്ത മഴയുടെ സാഹചര്യത്തിൽ എസ്റ്റേറ്റുകളിലെ തൊഴിലാളി ക്യാന്പുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പ്രശ്നബാധിത മേഖലകളിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സാന്നിധ്യം ഉറപ്പാക്കാൻ ജില്ലാ കലക്ടമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇവരെ തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഇന്നലെ എത്തിയ രണ്ടു സംഘങ്ങളെ പാലക്കാട്, മലപ്പുറം ജില്ലകളിലായി വിന്യസിച്ചു. കനത്ത മഴയുടെ സാഹചര്യത്തിൽ എസ്റ്റേറ്റുകളിലെ തൊഴിലാളി ക്യാന്പുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പ്രശ്നബാധിത മേഖലകളിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സാന്നിധ്യം ഉറപ്പാക്കാൻ ജില്ലാ കലക്ടമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.