കൊണ്ടോട്ടി: കരളലയിപ്പിക്കുന്ന കാഴ്ചകൾ. പലരും വിങ്ങിപ്പൊട്ടി. രക്തത്തിൽ കുളിച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ. രക്ഷപ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയവർക്കു കാണേണ്ടിവന്നതു സങ്കട കാഴ്ചകളായിരുന്നു.
അപകടം നടന്ന സമയത്ത് രണ്ടു മരണം മാത്രമാണ് പുറത്തുവന്നത്. എന്നാൽ ഒരു മണിക്കൂറിൽ ഇതു പതിനൊന്നായി. പിന്നീട് മരണക്ക് നിരക്കു വർധിക്കുകയായിരുന്നു. വിമാനത്തിൽ നിന്നു ചിതറി വീണ യാത്രക്കാരെയും വിമാന ജീവനക്കാരെയും പൂർണമായും ആശുപത്രിയിലെത്തിക്കാനയത് നാട്ടുകാരുടെയും എയർപോർട്ട് അഥോറിറ്റി, പോലീസ് ഉന്നതാധികാരികളുടെയും സമയോചിതമായ ഇടപെടലാണ്. അപകടം നടന്ന സ്ഥലത്തായിരുന്നു കൂടുതൽ യാത്രക്കാരുമുണ്ടായിരുന്നത്. ഏറെ ദൂരേക്ക് തെറിച്ചവരെ പലപ്പോഴും നിലവിളി കേട്ടാണ് കണ്ടെത്താനായത്.
പരിക്കേറ്റവരും ഒന്നും പറ്റാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അമ്മയെ വിളിച്ചു കരയുന്ന കൈക്കുഞ്ഞ് മുതൽ അമ്മയെ തെരയുന്ന മകൻ വരെ അപകട സ്ഥലത്തെ നൊന്പരമായി. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികൾക്കു നാട്ടിലെത്താനായാണ് ദുബായിൽ നിന്നു വിമാനം എത്തിയത്. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൂടുതൽ പേരും. വിമാനത്തിലുണ്ടായിരുന്ന നൂറിലേറെ പേർക്കു ഗുരുതര പരിക്കാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരവുമാണ്. അപകടത്തിൽ പരിക്കേറ്റവർ, മരിച്ചവർ തുടങ്ങിയവരെ തിരിച്ചറിഞ്ഞു വരികയാണ്. ഇവരുടെ ബന്ധുക്കളെത്തിയാണ് യാത്രക്കാരെ തിരിച്ചറിയുന്നത്.
ദയനീയ കാഴ്ചകളുമായി ആശുപത്രി വരാന്തകൾ
മലപ്പുറം: തകർന്നു വീണ വിമാനത്തിൽ നിന്നു ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യാത്രക്കാർ നൊന്പരമുണർത്തുന്ന കാഴ്ചയായി. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളുടെ വരാന്തകളിൽ പോലും പരിക്കേറ്റ യാത്രക്കാരെ കൊണ്ടു നിറഞ്ഞു. വിമാനം ലാൻഡിംഗിനിടെ തകർന്നു ഏതാനും നിമിഷങ്ങൾക്കകം വിമാനത്താവളത്തെ സുരക്ഷാ ജീവനക്കാരും ഓടിയെത്തിയ നാട്ടുകാരും ചേർന്നാണ് കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്കു കൊണ്ടു പോയത്. കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിലേക്ക് മാറ്റുകയായിരുന്നു.
എയർഇന്ത്യ എക്സ്പ്രസിന്റെ ഉന്നത സംഘം ഇന്നെത്തും
കൊണ്ടോട്ടി: കനത്ത മഴയിൽ കരിപ്പൂരിൽ ലാൻഡിംഗിനിടെ ചക്രം തെന്നിയതാണ് വിമാനം റണ്വേയിൽ നിന്നു കൂപ്പു കുത്താൻ കാരണമെന്നു പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് കേന്ദ്രസുരക്ഷസേനയും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എയർഇന്ത്യ എക്സ്പ്രസ് ഉന്നത അധികാരികൾ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. വിമാനം ലാൻഡിംഗിനായി കരിപ്പൂർ എയർട്രാഫിക് കണ്ട്രോളിൽ നിന്നു അനുമതി തേടി നിമിഷങ്ങൾക്കകമാണ് അപകടം.
അപകടം നടന്ന സമയത്ത് രണ്ടു മരണം മാത്രമാണ് പുറത്തുവന്നത്. എന്നാൽ ഒരു മണിക്കൂറിൽ ഇതു പതിനൊന്നായി. പിന്നീട് മരണക്ക് നിരക്കു വർധിക്കുകയായിരുന്നു. വിമാനത്തിൽ നിന്നു ചിതറി വീണ യാത്രക്കാരെയും വിമാന ജീവനക്കാരെയും പൂർണമായും ആശുപത്രിയിലെത്തിക്കാനയത് നാട്ടുകാരുടെയും എയർപോർട്ട് അഥോറിറ്റി, പോലീസ് ഉന്നതാധികാരികളുടെയും സമയോചിതമായ ഇടപെടലാണ്. അപകടം നടന്ന സ്ഥലത്തായിരുന്നു കൂടുതൽ യാത്രക്കാരുമുണ്ടായിരുന്നത്. ഏറെ ദൂരേക്ക് തെറിച്ചവരെ പലപ്പോഴും നിലവിളി കേട്ടാണ് കണ്ടെത്താനായത്.
പരിക്കേറ്റവരും ഒന്നും പറ്റാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അമ്മയെ വിളിച്ചു കരയുന്ന കൈക്കുഞ്ഞ് മുതൽ അമ്മയെ തെരയുന്ന മകൻ വരെ അപകട സ്ഥലത്തെ നൊന്പരമായി. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികൾക്കു നാട്ടിലെത്താനായാണ് ദുബായിൽ നിന്നു വിമാനം എത്തിയത്. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൂടുതൽ പേരും. വിമാനത്തിലുണ്ടായിരുന്ന നൂറിലേറെ പേർക്കു ഗുരുതര പരിക്കാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരവുമാണ്. അപകടത്തിൽ പരിക്കേറ്റവർ, മരിച്ചവർ തുടങ്ങിയവരെ തിരിച്ചറിഞ്ഞു വരികയാണ്. ഇവരുടെ ബന്ധുക്കളെത്തിയാണ് യാത്രക്കാരെ തിരിച്ചറിയുന്നത്.
ദയനീയ കാഴ്ചകളുമായി ആശുപത്രി വരാന്തകൾ
മലപ്പുറം: തകർന്നു വീണ വിമാനത്തിൽ നിന്നു ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യാത്രക്കാർ നൊന്പരമുണർത്തുന്ന കാഴ്ചയായി. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളുടെ വരാന്തകളിൽ പോലും പരിക്കേറ്റ യാത്രക്കാരെ കൊണ്ടു നിറഞ്ഞു. വിമാനം ലാൻഡിംഗിനിടെ തകർന്നു ഏതാനും നിമിഷങ്ങൾക്കകം വിമാനത്താവളത്തെ സുരക്ഷാ ജീവനക്കാരും ഓടിയെത്തിയ നാട്ടുകാരും ചേർന്നാണ് കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്കു കൊണ്ടു പോയത്. കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിലേക്ക് മാറ്റുകയായിരുന്നു.
എയർഇന്ത്യ എക്സ്പ്രസിന്റെ ഉന്നത സംഘം ഇന്നെത്തും
കൊണ്ടോട്ടി: കനത്ത മഴയിൽ കരിപ്പൂരിൽ ലാൻഡിംഗിനിടെ ചക്രം തെന്നിയതാണ് വിമാനം റണ്വേയിൽ നിന്നു കൂപ്പു കുത്താൻ കാരണമെന്നു പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് കേന്ദ്രസുരക്ഷസേനയും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എയർഇന്ത്യ എക്സ്പ്രസ് ഉന്നത അധികാരികൾ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. വിമാനം ലാൻഡിംഗിനായി കരിപ്പൂർ എയർട്രാഫിക് കണ്ട്രോളിൽ നിന്നു അനുമതി തേടി നിമിഷങ്ങൾക്കകമാണ് അപകടം.