മറയൂർ: അപകട വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായി ആദ്യം എത്തിയത് 40 കിലോ മീറ്റർ അകലയുള്ള മറയൂരിൽ നിന്നുള്ള വിവിധ സംഘങ്ങളായിരുന്നു. മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ , പൊലീസ്, മറയൂരിൽ നിന്നുള്ള മണ്ണുമാന്തിയന്ത്രങ്ങൾ എന്നിവയാണ് രക്ഷാ പ്രവർത്തനത്തിനായി ആദ്യം സംഭവസ്ഥലത്ത് എത്തിയത്. മറയൂർ സാൻഡൽ ഡിവിഷനിൽ നിന്നൂള്ള വാച്ചർമാർ അടങ്ങുന്ന സംഘത്തെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് എത്തിച്ചു.
മറയൂർ - മൂന്നാർ റോഡിൽ പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞും ഉരുൾ പൊട്ടിയും ഗതാഗതം തടസ്സപ്പെട്ടിരുന്നത്. ഇവയെല്ലാം തന്നെ തരണം ചെയ്താണ് രക്ഷപ്രവർത്തനത്തിനായുള്ള സംഘത്തെ മറയൂരിൽ നിന്നും ദുരന്ത സ്ഥലത്ത് എത്തിച്ചത്.
തോരാമഴ തടസമായി
ഒരാഴ്ചയായി രാജമല ഭാഗത്ത് തുടരുന്ന കനത്ത മഴ ഉരുൾപൊട്ടലിന് കാരണമായതായി പ്രദേശവാസികൾ പറയുന്നത്. ലയങ്ങളുടെ മുൻ വശത്ത് കൂടി പുഴ ഒഴുകുന്നുണ്ടെങ്കിലും ഇപ്പോൾ ദുരന്തം സംഭവിച്ച സ്ഥലം സുരക്ഷിതമായാണ് പൊതുവെ കരുതിയിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പ്രദേശത്തെ തേയില തോട്ടങ്ങളും തൊഴിലാളികൾക്ക് താമസിക്കാൻ ലയങ്ങളും നിർമിച്ചിരുന്നത്. അപകട സാധ്യത തീരെ കുറഞ്ഞ ഭാഗത്താണ് ബ്രിട്ടീഷ് ഭരണകാലത്ത് തൊഴിലാളികൾക്ക് താമസിക്കാൻ ലയങ്ങൾ നിർമ്മിച്ചിരുന്നത് വിദഗ്ധ സംഘത്തെ ഉപയോഗിച്ച് ഭൂമിശാസ്ത്ര പഠനം നടത്തിയാണ് താമസിക്കുന്നതിനായുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തിരുന്നത്. ഇതിനാൽ തൊഴിലാളി ലയങ്ങൾ പ്രകൃതി ദുരന്തങ്ങളിൽനിന്നു പൂർണ സുരക്ഷിതമായാണ് കരുതിയിരുന്നത്.
പൊതുവേ ഈ ഭാഗങ്ങളിൽ നൂൽ മഴ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ തോരാതെയുള്ള മഴയായതിനാലാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് കരുതുന്നത്.
മറയൂർ - മൂന്നാർ റോഡിൽ പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞും ഉരുൾ പൊട്ടിയും ഗതാഗതം തടസ്സപ്പെട്ടിരുന്നത്. ഇവയെല്ലാം തന്നെ തരണം ചെയ്താണ് രക്ഷപ്രവർത്തനത്തിനായുള്ള സംഘത്തെ മറയൂരിൽ നിന്നും ദുരന്ത സ്ഥലത്ത് എത്തിച്ചത്.
തോരാമഴ തടസമായി
ഒരാഴ്ചയായി രാജമല ഭാഗത്ത് തുടരുന്ന കനത്ത മഴ ഉരുൾപൊട്ടലിന് കാരണമായതായി പ്രദേശവാസികൾ പറയുന്നത്. ലയങ്ങളുടെ മുൻ വശത്ത് കൂടി പുഴ ഒഴുകുന്നുണ്ടെങ്കിലും ഇപ്പോൾ ദുരന്തം സംഭവിച്ച സ്ഥലം സുരക്ഷിതമായാണ് പൊതുവെ കരുതിയിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പ്രദേശത്തെ തേയില തോട്ടങ്ങളും തൊഴിലാളികൾക്ക് താമസിക്കാൻ ലയങ്ങളും നിർമിച്ചിരുന്നത്. അപകട സാധ്യത തീരെ കുറഞ്ഞ ഭാഗത്താണ് ബ്രിട്ടീഷ് ഭരണകാലത്ത് തൊഴിലാളികൾക്ക് താമസിക്കാൻ ലയങ്ങൾ നിർമ്മിച്ചിരുന്നത് വിദഗ്ധ സംഘത്തെ ഉപയോഗിച്ച് ഭൂമിശാസ്ത്ര പഠനം നടത്തിയാണ് താമസിക്കുന്നതിനായുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തിരുന്നത്. ഇതിനാൽ തൊഴിലാളി ലയങ്ങൾ പ്രകൃതി ദുരന്തങ്ങളിൽനിന്നു പൂർണ സുരക്ഷിതമായാണ് കരുതിയിരുന്നത്.
പൊതുവേ ഈ ഭാഗങ്ങളിൽ നൂൽ മഴ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ തോരാതെയുള്ള മഴയായതിനാലാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് കരുതുന്നത്.