മൂന്നാർ: ശക്തമായ മഴയിൽ കഴിഞ്ഞദിവസം പെരിയവര താത്കാലിക പാലം തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായി. അഗ്നിശമനസേനാ പോലുള്ള അടിയന്തര വാഹനങ്ങൾപോലും അപകടസ്ഥലത്തേക്കു എത്തിക്കാൻ കഴിയാതെവന്നത് പ്രതിസന്ധി രൂക്ഷമാക്കി.
ഗതാഗതം ദുർഘടമായ എസ്റ്റേറ്റുപാതകളിലൂടെയാണ് പോലീസടക്കമുള്ള വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹങ്ങൾ മൂന്നാറിലെത്തിക്കുന്നതിനും വലിയ പ്രയാസങ്ങൾ നേരിട്ടു.
മൂന്നാറിൽ രക്ഷാപ്രവർത്തകർ പെരിയവരയിലെത്തിയശേഷം മറ്റുവാഹനങ്ങളിലാണ് സംഭവസ്ഥലത്ത് എത്തിയത്. തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങൾ പെരിവരയിൽ എത്തിച്ച് അവിടെനിന്നും മറ്റു വാഹനങ്ങളിൽ കയറ്റിയാണ് ആശുപത്രികളിൽ എത്തിച്ചത്. കാണാതായവരുടെ എണ്ണം വർധിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആംബുലൻസ് എത്തിക്കുകയുണ്ടായി. ഈ ആംബുലൻസുകൾക്കെല്ലാം ദീർഘനേരം പെരിയവരയിൽ കാത്തു നിൽക്കേണ്ടി വന്നു.
ഗതാഗതം ദുർഘടമായ എസ്റ്റേറ്റുപാതകളിലൂടെയാണ് പോലീസടക്കമുള്ള വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹങ്ങൾ മൂന്നാറിലെത്തിക്കുന്നതിനും വലിയ പ്രയാസങ്ങൾ നേരിട്ടു.
മൂന്നാറിൽ രക്ഷാപ്രവർത്തകർ പെരിയവരയിലെത്തിയശേഷം മറ്റുവാഹനങ്ങളിലാണ് സംഭവസ്ഥലത്ത് എത്തിയത്. തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങൾ പെരിവരയിൽ എത്തിച്ച് അവിടെനിന്നും മറ്റു വാഹനങ്ങളിൽ കയറ്റിയാണ് ആശുപത്രികളിൽ എത്തിച്ചത്. കാണാതായവരുടെ എണ്ണം വർധിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആംബുലൻസ് എത്തിക്കുകയുണ്ടായി. ഈ ആംബുലൻസുകൾക്കെല്ലാം ദീർഘനേരം പെരിയവരയിൽ കാത്തു നിൽക്കേണ്ടി വന്നു.