ഉപ്പുതറ: ഏലപ്പാറ വാഗമണ് റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതിനെത്തുടർന്ന് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. നല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പമുണ്ടായിരുന്ന അനീഷിനു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോകുകയായിരുന്നു. അഗ്നിശമന സേന തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെതുടർന്ന് വ്യാഴാഴ്ച രാത്രി 9.30-ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. നാട്ടുകാരുടെ തെരച്ചിലിലാണ് മാർട്ടിന്റെ മൃതദേഹം ലഭിച്ചത്. കാർ ഒഴുകിപ്പോയതിന് 150 മീറ്റർ മാറി മുളംകാട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മാർട്ടിന്റെ മൃതദേഹം.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഉരുൾപൊട്ടിവന്ന മലവെള്ളമാണ് ഒഴുക്കിക്കൊണ്ടുപോയത്. പാലൊഴുകുംപാറയിൽ എത്തിയാൽ മൃതദേഹം കണ്ടെത്തുക ശ്രമകരമാണ്. യുവാക്കൾ സഞ്ചരിച്ച കാറും അപകടം നടന്ന സ്ഥലത്തുനിന്നും നൂറുമീറ്റർ അകലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തി.
ആളുകൾ അധികമില്ലാതിരുന്ന സ്ഥലത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. അതിനാൽ കാർ ഒഴുക്കിൽപെട്ട് മണിക്കൂറുകൾക്കുശേഷമാണ് നാട്ടുകാർ അപകടവിവരം അറിഞ്ഞത്. ഡീൻ കുര്യാക്കോസ് എംപി അപകടസ്ഥലം സന്ദർശിച്ചു.
പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോകുകയായിരുന്നു. അഗ്നിശമന സേന തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെതുടർന്ന് വ്യാഴാഴ്ച രാത്രി 9.30-ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. നാട്ടുകാരുടെ തെരച്ചിലിലാണ് മാർട്ടിന്റെ മൃതദേഹം ലഭിച്ചത്. കാർ ഒഴുകിപ്പോയതിന് 150 മീറ്റർ മാറി മുളംകാട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മാർട്ടിന്റെ മൃതദേഹം.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഉരുൾപൊട്ടിവന്ന മലവെള്ളമാണ് ഒഴുക്കിക്കൊണ്ടുപോയത്. പാലൊഴുകുംപാറയിൽ എത്തിയാൽ മൃതദേഹം കണ്ടെത്തുക ശ്രമകരമാണ്. യുവാക്കൾ സഞ്ചരിച്ച കാറും അപകടം നടന്ന സ്ഥലത്തുനിന്നും നൂറുമീറ്റർ അകലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തി.
ആളുകൾ അധികമില്ലാതിരുന്ന സ്ഥലത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. അതിനാൽ കാർ ഒഴുക്കിൽപെട്ട് മണിക്കൂറുകൾക്കുശേഷമാണ് നാട്ടുകാർ അപകടവിവരം അറിഞ്ഞത്. ഡീൻ കുര്യാക്കോസ് എംപി അപകടസ്ഥലം സന്ദർശിച്ചു.