പാലാ: പാലായ്ക്ക് വിദ്യാശോഭ പകർന്നേകിയ പാലാ സെന്റ് തോമസ് കോളജിന്റെ സപ്തതി ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ നടത്തി. കോളജ് ചാപ്പലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാനേജർ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു.
കോളജിന്റെ സ്ഥാപനത്തിനുവേണ്ടി അക്ഷീണം യത്നിച്ച ഭാഗ്യസ്മരണാർഹനായ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിനിനെയും വൈദിക ശ്രേഷ്ഠരെയും അല്മായ പ്രമുഖരെയും കോളജിനായി സ്ഥലവും സന്പാദ്യവും നൽകിയവരെയും പൂർവാധ്യപകരെയും അനധ്യാപകരെയും വിദ്യാർഥികളെയും അദ്ദേഹം അനുസ്മരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്തും ബർസാർ ഫാ. മാത്യു കുര്യൻ കാവനാടിമലയിലും കോളജിലെ വൈദികരും സഹകാർമികരായി.
വൈസ് പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസും ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുനിൽ സി. മാത്യുവുമുൾപ്പടെ കോളജ് കൗണ്‍സിൽ അംഗങ്ങളും മറ്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. മുന്നൂറോളം വിദ്യാർഥികളുമായി 1950 ഓഗസ്റ്റ് ഏഴിന് ഉദ്ഘാടനം ചെയ്ത കോളജ് എഴുപത് വർഷം കൊണ്ട് എഴുപതിനായിരത്തിലധികം വിദ്യാർഥികൾക്ക് അക്ഷര വെളിച്ചമേകി.
കോളജിന്റെ സ്ഥാപനത്തിനുവേണ്ടി അക്ഷീണം യത്നിച്ച ഭാഗ്യസ്മരണാർഹനായ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിനിനെയും വൈദിക ശ്രേഷ്ഠരെയും അല്മായ പ്രമുഖരെയും കോളജിനായി സ്ഥലവും സന്പാദ്യവും നൽകിയവരെയും പൂർവാധ്യപകരെയും അനധ്യാപകരെയും വിദ്യാർഥികളെയും അദ്ദേഹം അനുസ്മരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്തും ബർസാർ ഫാ. മാത്യു കുര്യൻ കാവനാടിമലയിലും കോളജിലെ വൈദികരും സഹകാർമികരായി.
വൈസ് പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസും ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുനിൽ സി. മാത്യുവുമുൾപ്പടെ കോളജ് കൗണ്‍സിൽ അംഗങ്ങളും മറ്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. മുന്നൂറോളം വിദ്യാർഥികളുമായി 1950 ഓഗസ്റ്റ് ഏഴിന് ഉദ്ഘാടനം ചെയ്ത കോളജ് എഴുപത് വർഷം കൊണ്ട് എഴുപതിനായിരത്തിലധികം വിദ്യാർഥികൾക്ക് അക്ഷര വെളിച്ചമേകി.