ചെമ്പേരി: പൈസക്കരി സ്വദേശിയായ വയോധികൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആദ്യകാല കുടിയേറ്റ കർഷകൻ വെൺമരക്കോട്ടിൽ വർഗീസ് (90) ആണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ മാസം 19 നാണ് വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ഇന്നലെ ഉച്ചയോടെയാണു മരിച്ചത്. പൈസക്കരി വട്ടക്കുന്നേൽ കുടുംബാംഗം ബ്രിജീത്തയാണ് ഭാര്യ. മക്കൾ: റോയി, ബൈജു, ഫാ.സുനിൽ (സൊസൈറ്റി ഓഫ് സെന്റ് പോൾ), ജിഷോ. മരുമക്കൾ: സിന്ധു തറക്കുന്നേൽ (പൈസക്കരി), മിനി പുത്തൻപുരയ്ക്കൽ (ചന്ദനക്കാംപാറ), എൽസബത്ത് കൂട്ടുചിറയിൽ (മണ്ണാർക്കാട്). തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ഡയറക്ടർ ഫാ.ബെന്നി നിരപ്പേലിന്റെ കാർമികത്വത്തിൽ പൈസക്കരി ദേവമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടന്ന സംസ്കാര ചടങ്ങിന് തലശേരി സമരിറ്റൻ സേനാംഗങ്ങൾ നേതൃത്വം നൽകി. പൂർണമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ സംസ്കാര കർമങ്ങളിൽ വൈദികനും സമരിറ്റൻ പ്രവർത്തകരും പിപിഇ കിറ്റ് ധരിച്ചാണു പങ്കെടുത്തത്.
ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ഇന്നലെ ഉച്ചയോടെയാണു മരിച്ചത്. പൈസക്കരി വട്ടക്കുന്നേൽ കുടുംബാംഗം ബ്രിജീത്തയാണ് ഭാര്യ. മക്കൾ: റോയി, ബൈജു, ഫാ.സുനിൽ (സൊസൈറ്റി ഓഫ് സെന്റ് പോൾ), ജിഷോ. മരുമക്കൾ: സിന്ധു തറക്കുന്നേൽ (പൈസക്കരി), മിനി പുത്തൻപുരയ്ക്കൽ (ചന്ദനക്കാംപാറ), എൽസബത്ത് കൂട്ടുചിറയിൽ (മണ്ണാർക്കാട്). തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ഡയറക്ടർ ഫാ.ബെന്നി നിരപ്പേലിന്റെ കാർമികത്വത്തിൽ പൈസക്കരി ദേവമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടന്ന സംസ്കാര ചടങ്ങിന് തലശേരി സമരിറ്റൻ സേനാംഗങ്ങൾ നേതൃത്വം നൽകി. പൂർണമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ സംസ്കാര കർമങ്ങളിൽ വൈദികനും സമരിറ്റൻ പ്രവർത്തകരും പിപിഇ കിറ്റ് ധരിച്ചാണു പങ്കെടുത്തത്.