കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്കു കേരള പോലീസില്‍ വലിയ സ്വാധീനമെന്നു കസ്റ്റംസ്. അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്നയെ പോലുള്ള പ്രതികളെ പുറത്തുവിട്ടാല്‍ വിചാരണയെ പോലും അട്ടിമറിച്ച് കടന്നുകളയാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് സാന്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ശിവശങ്കര്‍ തന്റെ മാര്ഗദര്ശിയായിരുന്നെന്നു സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന എന്‍ഐഎയ്ക്ക് നല്കിയ മൊഴിയിലുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിവളപ്പില്‍ മാധ്യമങ്ങളെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിനു മറുപടി നല്‍കുന്നതിനുള്ള പോസ്റ്റിംഗായിരുന്നു ഇന്നലെ നടന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎയുടെ വാദം ചില സന്ദര്‍ഭങ്ങളെ ചൂണ്ടിക്കാണിച്ചാണ്. പ്രതികളുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതൊഴികെ മറ്റു തെളിവുകളൊന്നും എന്‍ഐഎയ്ക്ക് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ കേസിന്റെ തീവ്രവാദ സ്വഭാവം എന്താണ് എന്നായിരുന്നു കോടതിയില്‍ ചോദ്യം ഉന്നയിച്ചത്. എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് തുടങ്ങിയവര്‍ ഇത് അന്വേഷിക്കുന്നുണ്ട്. സാന്പത്തിക കുറ്റകൃത്യത്തിന്, അതുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളുള്ളപ്പോള്‍ യുഎപിഎ എന്തിനാണെന്നും ചോദിച്ചിട്ടുണ്ട്.
കേസെടുത്ത് 25 ദിവസമായിട്ടും എന്‍ഐഎ നില്ക്കുന്നതു പ്രതികളുടെ കുറ്റസമ്മത മൊഴിയിലാണ്. എന്‍ഐഎയ്ക്ക് ഇതുവരെയും തെളിവ് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിന്റെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം. പൂര്‍ണമല്ലാത്ത കേസ് ഡയറിയാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത് എന്ന് തര്‍ക്കവും ഉന്നയിച്ചു.
ശിവശങ്കര്‍ തന്റെ മാര്ഗദര്ശിയായിരുന്നെന്നു സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന എന്‍ഐഎയ്ക്ക് നല്കിയ മൊഴിയിലുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിവളപ്പില്‍ മാധ്യമങ്ങളെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിനു മറുപടി നല്‍കുന്നതിനുള്ള പോസ്റ്റിംഗായിരുന്നു ഇന്നലെ നടന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎയുടെ വാദം ചില സന്ദര്‍ഭങ്ങളെ ചൂണ്ടിക്കാണിച്ചാണ്. പ്രതികളുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതൊഴികെ മറ്റു തെളിവുകളൊന്നും എന്‍ഐഎയ്ക്ക് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ കേസിന്റെ തീവ്രവാദ സ്വഭാവം എന്താണ് എന്നായിരുന്നു കോടതിയില്‍ ചോദ്യം ഉന്നയിച്ചത്. എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് തുടങ്ങിയവര്‍ ഇത് അന്വേഷിക്കുന്നുണ്ട്. സാന്പത്തിക കുറ്റകൃത്യത്തിന്, അതുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളുള്ളപ്പോള്‍ യുഎപിഎ എന്തിനാണെന്നും ചോദിച്ചിട്ടുണ്ട്.
കേസെടുത്ത് 25 ദിവസമായിട്ടും എന്‍ഐഎ നില്ക്കുന്നതു പ്രതികളുടെ കുറ്റസമ്മത മൊഴിയിലാണ്. എന്‍ഐഎയ്ക്ക് ഇതുവരെയും തെളിവ് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിന്റെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം. പൂര്‍ണമല്ലാത്ത കേസ് ഡയറിയാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത് എന്ന് തര്‍ക്കവും ഉന്നയിച്ചു.