തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെത്തുടർന്നു ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ലാൽ വർഗീസ് കൽപകവാടി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ലാൽ വർഗീസ് കൽപകവാടി. ഓഗസ്റ്റ് 24നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് ഇടതുമുന്നണിക്കു വിജയം ഉറപ്പാണെങ്കിലും ഏകപക്ഷീയമായ വിജയം അനുവദിക്കേണ്ടെന്ന നിലപാടിനെ തുടർന്നാണുയുഡിഎഫ് മത്സരിക്കാൻ തീരുമാനിച്ചത്. യുഡിഎഫ് മത്സരിക്കാൻ തീരുമാനിച്ചതോടെ കേരള കോണ്ഗ്രസ്- ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാടും ആകാംക്ഷയുടേതാകും. പാർട്ടി പിളർന്നെങ്കിലും നിയമസഭയിൽ കേരള കോണ്ഗ്രസ്-എം ഒറ്റക്കക്ഷിയാണ്.
പാർട്ടി വിപ്പ് നൽകിയാൽ അംഗങ്ങളെല്ലാം അനുസരിക്കണം. എന്നാൽ, വിപ്പ് നൽകേണ്ടതാരെന്ന ചോദ്യം പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾക്കിടയിൽ തർക്കത്തിന് ഇടയാക്കും. നിയമസഭയിലെ പാർട്ടി വിപ്പ് റോഷി അഗസ്റ്റിനാണ്.
നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് ഇടതുമുന്നണിക്കു വിജയം ഉറപ്പാണെങ്കിലും ഏകപക്ഷീയമായ വിജയം അനുവദിക്കേണ്ടെന്ന നിലപാടിനെ തുടർന്നാണുയുഡിഎഫ് മത്സരിക്കാൻ തീരുമാനിച്ചത്. യുഡിഎഫ് മത്സരിക്കാൻ തീരുമാനിച്ചതോടെ കേരള കോണ്ഗ്രസ്- ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാടും ആകാംക്ഷയുടേതാകും. പാർട്ടി പിളർന്നെങ്കിലും നിയമസഭയിൽ കേരള കോണ്ഗ്രസ്-എം ഒറ്റക്കക്ഷിയാണ്.
പാർട്ടി വിപ്പ് നൽകിയാൽ അംഗങ്ങളെല്ലാം അനുസരിക്കണം. എന്നാൽ, വിപ്പ് നൽകേണ്ടതാരെന്ന ചോദ്യം പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾക്കിടയിൽ തർക്കത്തിന് ഇടയാക്കും. നിയമസഭയിലെ പാർട്ടി വിപ്പ് റോഷി അഗസ്റ്റിനാണ്.