കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കാരാപ്പുഴ തയ്യിൽ മാടയ്ക്കൽ വാസപ്പനാ(89)ണ് ഇന്നലെ മരിച്ചത്.
മരണശേഷമാണു സ്രവ പരിശോധനാ ഫലം പുറത്തുവന്നത്. പനിയും ശ്വാസം മുട്ടലുമുണ്ടായതിനെത്തുടർന്നു ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നു കോവിഡ് സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മെഡിക്കൽ കോളജിൽനിന്നു പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന മകൻ ഇതിനു തയാറായില്ല.
ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ച ഇദ്ദേഹം ഇന്നലെ രാവിലെ മരിച്ചു. കോവിഡ് പരിശോധനാ ഫലം വന്നശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാവൂ എന്നതായിരുന്നു നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നിലപാട്. ഉച്ചയോടെയാണ് കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം ലഭ്യമായത്. ഇതോടകം നിരവധിപ്പേർ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. മരിച്ചയാൾക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മൃതദേഹം മുട്ടന്പലത്തു സംസ്കരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: അജിത്, അനിത.
മരണശേഷമാണു സ്രവ പരിശോധനാ ഫലം പുറത്തുവന്നത്. പനിയും ശ്വാസം മുട്ടലുമുണ്ടായതിനെത്തുടർന്നു ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നു കോവിഡ് സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മെഡിക്കൽ കോളജിൽനിന്നു പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന മകൻ ഇതിനു തയാറായില്ല.
ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ച ഇദ്ദേഹം ഇന്നലെ രാവിലെ മരിച്ചു. കോവിഡ് പരിശോധനാ ഫലം വന്നശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാവൂ എന്നതായിരുന്നു നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നിലപാട്. ഉച്ചയോടെയാണ് കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം ലഭ്യമായത്. ഇതോടകം നിരവധിപ്പേർ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. മരിച്ചയാൾക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മൃതദേഹം മുട്ടന്പലത്തു സംസ്കരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: അജിത്, അനിത.