തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെ നാലു പ്രതികളെ ഫണ്ട് തിരിമറിക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഷായുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫീസ് സ്റ്റാഫ് പി.ഡി. ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
കൃത്രിമരേഖയുണ്ടാക്കി 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. യുഎൻഎ ഫണ്ട് തിരിമറിക്കേസിൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, അഞ്ചു മുതൽ ഏഴുവരെ പ്രതികളും യുഎൻഎ സംസ്ഥാന ഭാരവാഹികളുമായ സുജനപാൽ അച്യുതൻ, ബിബിൻ പൗലോസ്, എം.വി. സുധീർ എന്നിവർക്കു ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് കേസ് ഡയറിയിലൂടെ വ്യക്തമാകുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാസ്മിൻ ഷാ ഉൾപ്പെടെയുളളവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വാഹനങ്ങളും ഫ്ളാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളിൽ സംശയകരമായ പണമിടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി കോടതിയെ ബോധിപ്പിച്ചിരുന്നു.
യുഎൻഎയുടെ നേതൃത്വത്തിൽ ജാസ്മിൻ ഷാ അടക്കം നാലുപേർ മൂന്നരക്കോടിയോളം രൂപയുടെ സാന്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് വൈസ് പ്രസിഡന്റായ സിബി മുകേഷ് ഡിജിപിക്കു പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്നുകോടി എഴുപത്തൊന്നു ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്കു വന്നത്. ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.
വ്യാജരേഖയുണ്ടാക്കി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തുക കൈമാറി വൻ സാന്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി. സംഘടന തീരുമാനിക്കാതെ വ്യക്തികൾക്കു ലക്ഷങ്ങൾ നൽകി, അംഗത്വഫീസായി 2017 ഏപ്രിൽ മുതൽ 500 രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു, ഇതു കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിവയിലേക്കും ലക്ഷങ്ങൾ പിരിച്ചു.
ഈ തുകയൊന്നും സംഘടനയുടെ അക്കൗണ്ടിൽ വന്നിട്ടില്ല. രേഖാമൂലം കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും ട്രേഡ് യൂണിയൻ രജിസ്ട്രേഷനും അനുസരിച്ച് പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു നടത്തുന്ന സംഘടനയുടെ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
രണ്ടുതവണ പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്, സംഘടനയുടെ അക്കൗണ്ടിൽനിന്നും പ്രസ്തുത കാലയളവിൽ തട്ടിപ്പ് നടത്തിയതിനു തെളിവുണ്ടെന്നു കണ്ടെത്തി. ഇതോടെ ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി കേസെടുത്തു.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണു ചുമത്തിയത്. ഇവർ ഒളിവിൽ കഴിയുകയാണെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് നേരത്തെ ലുക്ക് ഒൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കൃത്രിമരേഖയുണ്ടാക്കി 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. യുഎൻഎ ഫണ്ട് തിരിമറിക്കേസിൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, അഞ്ചു മുതൽ ഏഴുവരെ പ്രതികളും യുഎൻഎ സംസ്ഥാന ഭാരവാഹികളുമായ സുജനപാൽ അച്യുതൻ, ബിബിൻ പൗലോസ്, എം.വി. സുധീർ എന്നിവർക്കു ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് കേസ് ഡയറിയിലൂടെ വ്യക്തമാകുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാസ്മിൻ ഷാ ഉൾപ്പെടെയുളളവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വാഹനങ്ങളും ഫ്ളാറ്റും ആശുപത്രിയും വാങ്ങാനുള്ള ഇടപാടുകളിൽ സംശയകരമായ പണമിടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി കോടതിയെ ബോധിപ്പിച്ചിരുന്നു.
യുഎൻഎയുടെ നേതൃത്വത്തിൽ ജാസ്മിൻ ഷാ അടക്കം നാലുപേർ മൂന്നരക്കോടിയോളം രൂപയുടെ സാന്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് വൈസ് പ്രസിഡന്റായ സിബി മുകേഷ് ഡിജിപിക്കു പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്നുകോടി എഴുപത്തൊന്നു ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്കു വന്നത്. ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.
വ്യാജരേഖയുണ്ടാക്കി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തുക കൈമാറി വൻ സാന്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി. സംഘടന തീരുമാനിക്കാതെ വ്യക്തികൾക്കു ലക്ഷങ്ങൾ നൽകി, അംഗത്വഫീസായി 2017 ഏപ്രിൽ മുതൽ 500 രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു, ഇതു കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിവയിലേക്കും ലക്ഷങ്ങൾ പിരിച്ചു.
ഈ തുകയൊന്നും സംഘടനയുടെ അക്കൗണ്ടിൽ വന്നിട്ടില്ല. രേഖാമൂലം കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ചാരിറ്റബിൾ ട്രസ്റ്റ് ആക്ടും ട്രേഡ് യൂണിയൻ രജിസ്ട്രേഷനും അനുസരിച്ച് പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു നടത്തുന്ന സംഘടനയുടെ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
രണ്ടുതവണ പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്, സംഘടനയുടെ അക്കൗണ്ടിൽനിന്നും പ്രസ്തുത കാലയളവിൽ തട്ടിപ്പ് നടത്തിയതിനു തെളിവുണ്ടെന്നു കണ്ടെത്തി. ഇതോടെ ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി കേസെടുത്തു.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണു ചുമത്തിയത്. ഇവർ ഒളിവിൽ കഴിയുകയാണെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് നേരത്തെ ലുക്ക് ഒൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.