തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി എം.ആർ ബിജുലാൽ അറസ്റ്റിൽ. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ബിജുലാൽ പിടിയിലായത്. മുൻകൂർ ജാമ്യാപേക്ഷ 13 ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇയാൾ കീഴടങ്ങുന്നതിനായി അഭിഭാഷകന്റെ ഓഫീസിലെത്തിയതും പിടിയിലാകുന്നതും.
ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന ബിജുലാലിനെ പിരിച്ചുവിടാൻ സർക്കാർ പിഎസ്സിയുടെയും നിയമവകുപ്പിന്റെയും അനുമതി തേടിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഒളിവിൽ പോയ ബിജുലാൽ നാലാം ദിവസമാണ് അറസ്റ്റിലായത്. അന്വേഷണം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജുലാലിനെ പിടികൂടാൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയതിനു പിന്നാലെ കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിജുലാലിന്റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ പത്തരയോടെ ഇയാൾ വഞ്ചിയൂർ ട്രഷറി ഓഫീസിനു പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിൽ എത്തി. ഇവിടെ വച്ച് ഇയാൾ ചില മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തു. താൻ ട്രഷറിയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നുമായിരുന്നു ബിജുലാൽ ഇവിടെ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ഉപയോഗിച്ച് വേറെ ആരോ തട്ടിപ്പ് നടത്തുകയായിരുന്നെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
2019 ഡിസംബർ 23 മുതൽ ജൂലൈ 31 വരെ ബിജുലാൽ പലതവണ ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്തതായാണ് കേസ്. വിരമിച്ച ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ചാണ് രണ്ടു കോടി രൂപ തട്ടിയത്.
ഇതിനിടെ ഇന്നലെ രാത്രി ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ധന വകുപ്പ് ഉത്തരവിറക്കി. ബിജുലാല്‍ തട്ടിപ്പു നടത്തിയെന്നു ധനവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു നടപടി.
ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന ബിജുലാലിനെ പിരിച്ചുവിടാൻ സർക്കാർ പിഎസ്സിയുടെയും നിയമവകുപ്പിന്റെയും അനുമതി തേടിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഒളിവിൽ പോയ ബിജുലാൽ നാലാം ദിവസമാണ് അറസ്റ്റിലായത്. അന്വേഷണം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജുലാലിനെ പിടികൂടാൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയതിനു പിന്നാലെ കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിജുലാലിന്റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ പത്തരയോടെ ഇയാൾ വഞ്ചിയൂർ ട്രഷറി ഓഫീസിനു പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിൽ എത്തി. ഇവിടെ വച്ച് ഇയാൾ ചില മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തു. താൻ ട്രഷറിയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നുമായിരുന്നു ബിജുലാൽ ഇവിടെ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ഉപയോഗിച്ച് വേറെ ആരോ തട്ടിപ്പ് നടത്തുകയായിരുന്നെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
2019 ഡിസംബർ 23 മുതൽ ജൂലൈ 31 വരെ ബിജുലാൽ പലതവണ ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്തതായാണ് കേസ്. വിരമിച്ച ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ചാണ് രണ്ടു കോടി രൂപ തട്ടിയത്.
ഇതിനിടെ ഇന്നലെ രാത്രി ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ധന വകുപ്പ് ഉത്തരവിറക്കി. ബിജുലാല്‍ തട്ടിപ്പു നടത്തിയെന്നു ധനവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു നടപടി.