കുറവിലങ്ങാട്: നാടും നഗരവും ഉറ്റവരും ഉടയവരും ഒരുമിച്ച് മെറിനു വിട ചൊല്ലി. മെറിൻ ഇനി ജീവിക്കുക പ്രിയപ്പെട്ടവരുടെ ഹൃദയത്താളിൽ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൊല്ലപ്പെട്ട മെറിനെ അമേരിക്കയിലെ താംപയിൽ ആറടി മണ്ണ് ഏറ്റുവാങ്ങി.
മെറിന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച വേദനകൾ കടിച്ചമർത്തി താംപയിലെ തിരുഹൃദയ ക്നാനായ പള്ളിയിലെത്തിയ പ്രിയപ്പെട്ടവർ അവൾക്ക് യാത്രാമൊഴിയേകി. ഇങ്ങകലെ അവളുടെ ഓർമകൾ ഇരന്പിനിന്ന മോനിപ്പള്ളി ഉൗരാളിൽ വീട്ടിൽ വലിയ സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ നോക്കി മാതാപിതാക്കളും സഹോദരിയുമടക്കമുള്ളവർ അന്ത്യയാത്ര ചൊല്ലി. പ്രിയപ്പെട്ട മെറിന്റെ അന്ത്യയാത്രയുടെ ദൃശ്യങ്ങൾ വീട്ടിലൊരുക്കിയ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതുവരെ പിടിച്ചുനിറുത്തിയ ദുഃഖം അണപൊട്ടിയൊഴുകി.
കഴിഞ്ഞ പത്തുദിവസമായി ഉൗരാളിൽ വീട്ടിൽ എല്ലാവരും പരസ്പരം ആശ്വസിപ്പിക്കാൻ വിഫലശ്രമങ്ങൾ നടത്തുകയായിരുന്നു. ഇന്നലെ പാതിരാത്രി പിന്നിട്ടും അങ്ങകലെ നടക്കുന്ന മെറിന്റെ അന്ത്യയാത്രാചടങ്ങുകളിൽ അവർ കണ്ണീരോടെ പങ്കുചേർന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾക്കു മുന്നിലെ കാഴ്ചകൾ പലതും നനവുള്ളതായി മാറുന്നത് കാണാമായിരുന്നു. വീഡിയോ കോളിലെത്തുന്ന അമ്മയുടെ ചേതനയറ്റശരീരം തിരിച്ചറിഞ്ഞോ ആവോ മെറിന്റെ മകൾ നോറയുടെ മുഖവും ദുഃഖ സാന്ദ്രമായിരുന്നു. വൈകുന്നേരം മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ വിശുദ്ധ കുർബാനയും മെറിന്റെ അനുസ്മരണ ശുശ്രുഷകളും നടത്തി.
മെറിന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച വേദനകൾ കടിച്ചമർത്തി താംപയിലെ തിരുഹൃദയ ക്നാനായ പള്ളിയിലെത്തിയ പ്രിയപ്പെട്ടവർ അവൾക്ക് യാത്രാമൊഴിയേകി. ഇങ്ങകലെ അവളുടെ ഓർമകൾ ഇരന്പിനിന്ന മോനിപ്പള്ളി ഉൗരാളിൽ വീട്ടിൽ വലിയ സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ നോക്കി മാതാപിതാക്കളും സഹോദരിയുമടക്കമുള്ളവർ അന്ത്യയാത്ര ചൊല്ലി. പ്രിയപ്പെട്ട മെറിന്റെ അന്ത്യയാത്രയുടെ ദൃശ്യങ്ങൾ വീട്ടിലൊരുക്കിയ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതുവരെ പിടിച്ചുനിറുത്തിയ ദുഃഖം അണപൊട്ടിയൊഴുകി.
കഴിഞ്ഞ പത്തുദിവസമായി ഉൗരാളിൽ വീട്ടിൽ എല്ലാവരും പരസ്പരം ആശ്വസിപ്പിക്കാൻ വിഫലശ്രമങ്ങൾ നടത്തുകയായിരുന്നു. ഇന്നലെ പാതിരാത്രി പിന്നിട്ടും അങ്ങകലെ നടക്കുന്ന മെറിന്റെ അന്ത്യയാത്രാചടങ്ങുകളിൽ അവർ കണ്ണീരോടെ പങ്കുചേർന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾക്കു മുന്നിലെ കാഴ്ചകൾ പലതും നനവുള്ളതായി മാറുന്നത് കാണാമായിരുന്നു. വീഡിയോ കോളിലെത്തുന്ന അമ്മയുടെ ചേതനയറ്റശരീരം തിരിച്ചറിഞ്ഞോ ആവോ മെറിന്റെ മകൾ നോറയുടെ മുഖവും ദുഃഖ സാന്ദ്രമായിരുന്നു. വൈകുന്നേരം മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ വിശുദ്ധ കുർബാനയും മെറിന്റെ അനുസ്മരണ ശുശ്രുഷകളും നടത്തി.