തിരുവനന്തപുരം: പന്പ ത്രിവേണിയിലെ അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പരാതി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഈ മാസം പത്തിലേക്കു വാദത്തിനായി മാറ്റിവച്ചു.
പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, കണ്ണൂർ ആസ്ഥാനമായ കേരളാ ക്ളേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റിഡ് മാനേജിംഗ് ഡയറക്ടർ എന്നിവരെ പ്രതികളാക്കിക്കൊണ്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, കണ്ണൂർ ആസ്ഥാനമായ കേരളാ ക്ളേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റിഡ് മാനേജിംഗ് ഡയറക്ടർ എന്നിവരെ പ്രതികളാക്കിക്കൊണ്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.