പത്തനംതിട്ട: യുവകർഷകൻ മത്തായിയുടെ മരണം നടന്നിട്ട് ഇന്ന് പത്തുദിനം. മൃതദേഹം ഇതേവരെയും സംസ്കരിക്കാനായിട്ടില്ല. വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിനു മുന്പിൽ കൊണ്ടുവരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഭാര്യയും ബന്ധുക്കളും.
ശാസ്ത്രീയ കുറ്റാന്വേഷണവുമായി പോലീസും നടപടിക്രമങ്ങളിലെ പാളിച്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിൽ വനംവകുപ്പും നീങ്ങുന്പോൾ ഒരു കുടുംബത്തിന്റെ വേദനയ്ക്കു മുന്പിൽ തീരുമാനം അനിശ്ചിതമായി നീളുന്നു.
അസ്വാഭാവിക മരണത്തിന് ചിറ്റാർ പോലീസെടുത്ത കേസും വനംവകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും മാത്രമാണ് ഇതേവരെയുള്ള നടപടി. ജില്ലാ കളക്ടർ മത്തായിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി സർക്കാരിനു റിപ്പോർട്ട് നൽകി. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഇടപെട്ടു വിവിധ രാഷ്ട്രീയകക്ഷികൾ വിഷയം ഏറ്റെടുത്ത് സമരരംഗത്തുണ്ട്.
ശാസ്ത്രീയ കുറ്റാന്വേഷണവുമായി പോലീസും നടപടിക്രമങ്ങളിലെ പാളിച്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിൽ വനംവകുപ്പും നീങ്ങുന്പോൾ ഒരു കുടുംബത്തിന്റെ വേദനയ്ക്കു മുന്പിൽ തീരുമാനം അനിശ്ചിതമായി നീളുന്നു.
അസ്വാഭാവിക മരണത്തിന് ചിറ്റാർ പോലീസെടുത്ത കേസും വനംവകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും മാത്രമാണ് ഇതേവരെയുള്ള നടപടി. ജില്ലാ കളക്ടർ മത്തായിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി സർക്കാരിനു റിപ്പോർട്ട് നൽകി. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഇടപെട്ടു വിവിധ രാഷ്ട്രീയകക്ഷികൾ വിഷയം ഏറ്റെടുത്ത് സമരരംഗത്തുണ്ട്.