തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പിതാവ് സി.കെ. ഉണ്ണി സിബിഐയ്ക്ക് മൊഴി നൽകി. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു താൻ സംശയിച്ചിരുന്ന ചിലർ വിമാനത്താവളത്തിലെ സ്വർണക്കടത്തിലും പ്രതികളായതോടെയാണ് ദുരൂഹത വർധിച്ചത്. തുടർന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകിയത്. ബാലഭാസ്കർ അറിഞ്ഞുകൊണ്ട് സ്വർണക്കടത്ത് നടത്തില്ല.
അറിയാതെ നടന്നിട്ടുണ്ടാവാം. സഹകരിക്കാതിരുന്നെങ്കിൽ അപായപ്പെടുത്തിയതുമാവാം. സിബിഐ അന്വേഷണത്തിൽ സത്യം കണ്ടെത്തണമെന്ന് മൊഴിയെടുക്കാനെത്തിയ എസ്പി നന്ദകുമാർ നായർ, ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണൻ എന്നിവർക്കു നൽകിയ മൊഴിയിൽ പറയുന്നു. പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമായി ബാലുവിന് സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. അപകടത്തിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറിയാതെ നടന്നിട്ടുണ്ടാവാം. സഹകരിക്കാതിരുന്നെങ്കിൽ അപായപ്പെടുത്തിയതുമാവാം. സിബിഐ അന്വേഷണത്തിൽ സത്യം കണ്ടെത്തണമെന്ന് മൊഴിയെടുക്കാനെത്തിയ എസ്പി നന്ദകുമാർ നായർ, ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണൻ എന്നിവർക്കു നൽകിയ മൊഴിയിൽ പറയുന്നു. പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമായി ബാലുവിന് സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. അപകടത്തിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.