തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം പത്തുമുതൽ 20 ശതമാനം വരെ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 20 ശതമാനവും തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ 10 ശതമാനവും സീറ്റുകളാണ് ഉയർത്തുക.
സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളിലെ ഓരോ ബാച്ചുകളിലും ഇതോടെ നിശ്ചിത ശതമാനം സീറ്റുകളുടെ വർധനയുണ്ടാകും. അണ് എയ്ഡഡ് സ്കൂളുകൾക്ക് ആനുപാതിക വർധന പ്രാബല്യമല്ല. സർക്കാരിന് അധിക സാന്പത്തിക ബാധ്യതയില്ലാത്ത വിധം ഏകജാലക പ്രക്രീയ വഴിയാണു പ്രവേശന നടപടികൾ.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടേയുള്ളുവെന്നതിനാൽ ആദ്യഘട്ടത്തിൽതന്നെ അധികമായി ലഭിക്കുന്ന സീറ്റുകളിൽ അടക്കം പ്രവേശനം പൂർത്തിയാക്കാനാകുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാണ്.
ഇക്കൊല്ലം ഉപരിപഠനത്തിന് യോഗ്യരായ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറവാണെങ്കിലും കോവിഡ് സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ കൂടുതൽ കുട്ടികൾ സംസ്ഥാന സിലബസിൽ പഠനാവസരം തേടിയേക്കുമെന്നു കരുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റുകൾ വർധിപ്പിച്ചത്. കഴിഞ്ഞവർഷവും സീറ്റുകൾ വർധിപ്പിച്ചിരുന്നെങ്കിലും സൗകര്യപ്രദമായ സ്കൂളുകളിൽ ഇഷ്ടവിഷയങ്ങളിൽ പ്രവേശനം ലഭിച്ചില്ലെന്ന പരാതികൾ ഉയർന്നിരുന്നു.
ഇക്കുറി സംസ്ഥാന സിലബസിൽ 4,17,101 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്.ഹയർ സെക്കൻഡറിയിൽ 3.6 ലക്ഷം സീറ്റുകളുണ്ട്. കൂടാതെ ഐടിഐ, പോളിടെക്നിക്ക് എന്നിവിങ്ങളിലെ സീറ്റുകളുടെ എണ്ണം വച്ചു നോക്കിയാൽ താൽപര്യമുള്ള എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. പ്ലസ് വണ്ണിന് സർക്കാർ, എയ്ഡഡ് മേഖലയിൽ സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നിവയ്ക്ക് ആകെ 2.45 ലക്ഷം മെരിറ്റ് സീറ്റുകളുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 1.15 ലക്ഷം മെരിറ്റ് ഇതര സീറ്റുകളുമുണ്ട്.
2019ൽ സംസ്ഥാനത്ത് 3,84,335 പേർ പ്ലസ് വണ്ണിന് പ്രവേനം നേടിയതിൽ 3,35,602 പേർ സംസ്ഥാന സിലബസിൽ നിന്നുള്ളവരും 41,503 കുട്ടികൾ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ നിന്നുള്ളവരുമായിരുന്നു.
സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളിലെ ഓരോ ബാച്ചുകളിലും ഇതോടെ നിശ്ചിത ശതമാനം സീറ്റുകളുടെ വർധനയുണ്ടാകും. അണ് എയ്ഡഡ് സ്കൂളുകൾക്ക് ആനുപാതിക വർധന പ്രാബല്യമല്ല. സർക്കാരിന് അധിക സാന്പത്തിക ബാധ്യതയില്ലാത്ത വിധം ഏകജാലക പ്രക്രീയ വഴിയാണു പ്രവേശന നടപടികൾ.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടേയുള്ളുവെന്നതിനാൽ ആദ്യഘട്ടത്തിൽതന്നെ അധികമായി ലഭിക്കുന്ന സീറ്റുകളിൽ അടക്കം പ്രവേശനം പൂർത്തിയാക്കാനാകുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാണ്.
ഇക്കൊല്ലം ഉപരിപഠനത്തിന് യോഗ്യരായ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറവാണെങ്കിലും കോവിഡ് സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ കൂടുതൽ കുട്ടികൾ സംസ്ഥാന സിലബസിൽ പഠനാവസരം തേടിയേക്കുമെന്നു കരുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റുകൾ വർധിപ്പിച്ചത്. കഴിഞ്ഞവർഷവും സീറ്റുകൾ വർധിപ്പിച്ചിരുന്നെങ്കിലും സൗകര്യപ്രദമായ സ്കൂളുകളിൽ ഇഷ്ടവിഷയങ്ങളിൽ പ്രവേശനം ലഭിച്ചില്ലെന്ന പരാതികൾ ഉയർന്നിരുന്നു.
ഇക്കുറി സംസ്ഥാന സിലബസിൽ 4,17,101 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്.ഹയർ സെക്കൻഡറിയിൽ 3.6 ലക്ഷം സീറ്റുകളുണ്ട്. കൂടാതെ ഐടിഐ, പോളിടെക്നിക്ക് എന്നിവിങ്ങളിലെ സീറ്റുകളുടെ എണ്ണം വച്ചു നോക്കിയാൽ താൽപര്യമുള്ള എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. പ്ലസ് വണ്ണിന് സർക്കാർ, എയ്ഡഡ് മേഖലയിൽ സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നിവയ്ക്ക് ആകെ 2.45 ലക്ഷം മെരിറ്റ് സീറ്റുകളുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 1.15 ലക്ഷം മെരിറ്റ് ഇതര സീറ്റുകളുമുണ്ട്.
2019ൽ സംസ്ഥാനത്ത് 3,84,335 പേർ പ്ലസ് വണ്ണിന് പ്രവേനം നേടിയതിൽ 3,35,602 പേർ സംസ്ഥാന സിലബസിൽ നിന്നുള്ളവരും 41,503 കുട്ടികൾ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ നിന്നുള്ളവരുമായിരുന്നു.