തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനം നിർവഹിക്കുന്ന എൻഎച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാൽ എൻഎച്ച്എമ്മിന്റെ കീഴിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇൻസെന്റീവും റിസ്ക് അലവൻസും ഏർപ്പെടുത്തി. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.
മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവർ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000 ആക്കി ഉയർത്തും. 20 ശതമാനം റിസ്ക് അലവൻസും അനുവദിക്കും.
സീനിയർ കണ്‍സൾട്ടന്റ്, ഡന്റൽ സർജൻ, ആയുഷ് ഡോക്ടർമാർ തുടങ്ങിയവർ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്ക് അലവൻസ് അനുവദിക്കും.
മൂന്നാമത്തെ വിഭാഗത്തിൽ സ്റ്റാഫ് നഴ്സ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയർത്തും.
25 ശതമാനം റിസ്ക് അലവൻസും അനുവദിക്കും. ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്ക് അലവൻസ് അനുവദിക്കും.
ഇൻസെന്റീവും റിസ്ക് അലവൻസും ഏർപ്പെടുത്തി. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.
മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവർ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000 ആക്കി ഉയർത്തും. 20 ശതമാനം റിസ്ക് അലവൻസും അനുവദിക്കും.
സീനിയർ കണ്‍സൾട്ടന്റ്, ഡന്റൽ സർജൻ, ആയുഷ് ഡോക്ടർമാർ തുടങ്ങിയവർ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്ക് അലവൻസ് അനുവദിക്കും.
മൂന്നാമത്തെ വിഭാഗത്തിൽ സ്റ്റാഫ് നഴ്സ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയർത്തും.
25 ശതമാനം റിസ്ക് അലവൻസും അനുവദിക്കും. ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്ക് അലവൻസ് അനുവദിക്കും.