കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന സംവിധായകരെക്കുറിച്ചും നടന്മാരെക്കുറിച്ചും എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ സിനിമയിലെ ഒരു രംഗത്തിനായി നടൻ സുരേഷ് ഗോപി ജീവനുള്ള എലിയെ കടിച്ച സംഭവം ഓർത്തെടുക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ. ഭദ്രൻ സംവിധാനം ചെയ്ത യുവതുർക്കി എന്ന സിനിമയിലെ ചിത്രീകരണത്തിനിടെയാണ് സംഭവം.
സേതുവിന്റെ വാക്കുകളിങ്ങനെ. യുവതുർക്കിയിൽ ഒരു സീനുണ്ട്. ജയിലില്‍ കീരിക്കാടന്‍ ജോസിന്റെ ക്യാരക്ടറിന് ചിക്കന്‍ കൊടുക്കുന്നതും, സുരേഷേട്ടന്റെ (സുരേഷ് ഗോപി) കഥാപാത്രം അത് എതിര്ക്കുന്നതൊക്കെയാണ് സീൻ. അതില്‍ കീരിക്കാടന്‍ ചെയ്ത ജയിലര്‍ സുരേഷേട്ടനെ പച്ച എലി തീറ്റിക്കണം.
മുത്തുരാജ് ഒരു കേക്ക് എലിയുടെ രൂപത്തില്‍ ഉണ്ടാക്കി കൊണ്ടുവന്ന് ഭദ്രന് സാറിന് കൊടുത്തു. അദ്ദേഹം അതെടുത്ത് ഒറ്റയേറ് എറിഞ്ഞു. എന്നിട്ട് പച്ച എലിയെ കൊണ്ടുവരാന്‍ പറഞ്ഞു.
അവസാനം ഒറിജിനല്‍ പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു. അവസാനം മേയ്ക്കപ്പ് മാന്‍ കൊടുത്ത ഡെറ്റോള്‍ കുടിച്ച് തുപ്പുന്ന സുരേഷേട്ടനെയാണ് ഞാന്‍ കണ്ടത്.