ചങ്ങനാശേരി: മരത്തിന്റെ ശിഖരം ഇറക്കുന്നതിനിടെ കാൽവഴുതി വീണ് പിക്കേറ്റയാൾ മരിച്ചു. പായിപ്പാട് വെള്ളാപ്പള്ളി കാരുകോട്ടാൽ പുതുപറന്പിൽ തങ്കപ്പന്റെ മകൻ ബൈജു(43) ആണ് മരിച്ചത്. ആനിക്കാടിനടുത്ത് ഒരു വീട്ടിലെ മഹാഗണിയുടെ കന്പുകൾ ഇറക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ പതിനൊന്നിനായിരുന്നു അപകടം. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് സെന്ററായതിനാൽ ശസ്ത്രക്രിയയ്ക്കായി ആലപ്പുഴയിലോ തൃശൂരോ ഉള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈജുവിനെ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇത് ചികിത്സ വൈകുന്നതിന് കാരണമായെന്ന് ബന്ധുക്കൾ ആരോപിച്ചു.
വൈകുന്നേരം ആറിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ബൈജുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈജു അവിവാഹിതനാണ്. അമ്മ അമ്മിണി. സഹോദരങ്ങൾ: രാധാമണി, മോഹനൻ, തങ്കമണി, ബിനു, ബിനീഷ്, ബീന. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് സെന്ററായതിനാൽ ശസ്ത്രക്രിയയ്ക്കായി ആലപ്പുഴയിലോ തൃശൂരോ ഉള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈജുവിനെ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇത് ചികിത്സ വൈകുന്നതിന് കാരണമായെന്ന് ബന്ധുക്കൾ ആരോപിച്ചു.
വൈകുന്നേരം ആറിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ബൈജുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈജു അവിവാഹിതനാണ്. അമ്മ അമ്മിണി. സഹോദരങ്ങൾ: രാധാമണി, മോഹനൻ, തങ്കമണി, ബിനു, ബിനീഷ്, ബീന. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ.