കട്ടപ്പന: കൃഷിയാവശ്യത്തിനായി പതിച്ചുനൽകിയ കേരളത്തിലെ മുഴുവൻ ഭൂമിയിലും ചട്ടം ലംഘിച്ചു കെട്ടിടം നിർമിക്കുന്നതു തടഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ ഉത്തരവിറക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ബെഞ്ചിന്റെ കഴിഞ്ഞമാസം 29 ലെ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്.
ഉത്തരവു പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് വില്ലേജ് ഓഫീസ് വരെയുള്ള റവന്യു ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും എത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്. 1960ലെ ഭൂപതിവു നിയമപ്രകാരം ഇടുക്കി ജില്ലയിൽ പതിച്ചുനൽകിയ ഭൂമിയിൽ കെട്ടിട നിർമാണങ്ങൾ നിരോധിച്ച് 22-8-2019 ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ ഇടുക്കി ജില്ലയിലെ കൂന്പൻപാറ, വെള്ളത്തൂവൽ സ്വദേശികൾ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് 27-5-2019ലും 22-8-2019ലും കോടതി ഭൂപതിവു ചട്ടം ഭേദഗതി ചെയ്യാൻ സർക്കാരിനു നിർദേശം നൽകി ഉത്തരവിറക്കി. സർക്കാർ ഇതിനു കൂടുതൽ സാവകാശം ആവശ്യപ്പെടുകയായിരുന്നു.
ഭൂപതിവു നിയമപ്രകാരം പതിച്ചുനൽകിയ ഭൂമി, പതിവ് ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നത് കേരളമാകെ തടയണമെന്നു ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ നിയമം ഒരു ജില്ലയിൽ മാത്രമായി നടപ്പാക്കാൻ കഴിയില്ലെന്നും മുൻ ഉത്തരവുകളിൽ കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇടുക്കി ജില്ലയിൽ മാത്രമായി കെട്ടിടനിർമാണം നിരോധിച്ച സർക്കാർ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. നാലാഴ്ചയ്ക്കുള്ളിൽ ഉത്തരവു നടപ്പാക്കണമെന്ന് 25 - 6 - 2020 ലെ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവു നടപ്പാക്കണമെന്ന് 29ന് കോടതി കർശന ഉത്തരവു നൽകിയത്. 14ന് കേസ് വീണ്ടും പരിഗണിക്കും.
കെ.എസ്. ഫ്രാൻസിസ്
ഉത്തരവു പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് വില്ലേജ് ഓഫീസ് വരെയുള്ള റവന്യു ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും എത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്. 1960ലെ ഭൂപതിവു നിയമപ്രകാരം ഇടുക്കി ജില്ലയിൽ പതിച്ചുനൽകിയ ഭൂമിയിൽ കെട്ടിട നിർമാണങ്ങൾ നിരോധിച്ച് 22-8-2019 ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ ഇടുക്കി ജില്ലയിലെ കൂന്പൻപാറ, വെള്ളത്തൂവൽ സ്വദേശികൾ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് 27-5-2019ലും 22-8-2019ലും കോടതി ഭൂപതിവു ചട്ടം ഭേദഗതി ചെയ്യാൻ സർക്കാരിനു നിർദേശം നൽകി ഉത്തരവിറക്കി. സർക്കാർ ഇതിനു കൂടുതൽ സാവകാശം ആവശ്യപ്പെടുകയായിരുന്നു.
ഭൂപതിവു നിയമപ്രകാരം പതിച്ചുനൽകിയ ഭൂമി, പതിവ് ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നത് കേരളമാകെ തടയണമെന്നു ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ നിയമം ഒരു ജില്ലയിൽ മാത്രമായി നടപ്പാക്കാൻ കഴിയില്ലെന്നും മുൻ ഉത്തരവുകളിൽ കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇടുക്കി ജില്ലയിൽ മാത്രമായി കെട്ടിടനിർമാണം നിരോധിച്ച സർക്കാർ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. നാലാഴ്ചയ്ക്കുള്ളിൽ ഉത്തരവു നടപ്പാക്കണമെന്ന് 25 - 6 - 2020 ലെ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവു നടപ്പാക്കണമെന്ന് 29ന് കോടതി കർശന ഉത്തരവു നൽകിയത്. 14ന് കേസ് വീണ്ടും പരിഗണിക്കും.
കെ.എസ്. ഫ്രാൻസിസ്