കുറവിലങ്ങാട്: അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് മോനിപ്പള്ളി ഉൗരാളിൽ മെറിൻ ജോയി (28)യുടെ സംസ്കാരം ഇന്ന് അമേരിക്കയിലെ താംപയിൽ നടക്കും. താംപയിലെ തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിലാണ് സംസ്കാരം. ബുധനാഴ്ച അമേരിക്കൻ സമയം രാവിലെ 11ന് ആരംഭിക്കുന്ന സംസ്കാരശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് രണ്ടിനു സമാപിക്കും. മൃതദേഹം തിങ്കളാഴ്ച അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങി പൊതുദർശനത്തിന് അവസരം നൽകിയിരുന്നു.
നാലുമണിക്കൂർ നീണ്ട പൊതുദർശനത്തിന് മെറിന്റെ ബന്ധുക്കളും സഹപ്രവർത്തകരും ആശുപത്രി അധികൃതരും അന്തിമോപചാരമർപ്പിച്ചു.
ബ്രൊവാഡ് കൗണ്ടി മേയർ ഡേൽ ഹോൽനെസ്, മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി സിഇഒ ജേഡ് സ്മിത്, സിഎൻഒ ഷെറിൾ, സിഎംഡി ഡോ. കുട്ടി ചന്ദ്രൻ എന്നിവരുമെത്തിയിരുന്നു. ഇന്ത്യൻ മലയാളി നഴ്സ് അസോസിയേഷൻ അംഗങ്ങളും ആദരാഞ്ജലി അർപ്പിച്ചു.
പ്രത്യേക പ്രാർഥനാ ശുശ്രൂഷകളിൽ ഫാ. ബിൻസ് ചേത്തലിൽ മുഖ്യകാർമികത്വം വഹിച്ചു. മെറിന്റെ കർമമേഖലയിൽനിന്ന് നിറകണ്ണുകളോടെയാണ് അവർ മെറിന് യാത്രചൊല്ലിയത്. ഇന്ന് നടക്കുന്ന സംസ്കാരശുശ്രൂഷകൾക്കു ഫാ. ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും.
നാലുമണിക്കൂർ നീണ്ട പൊതുദർശനത്തിന് മെറിന്റെ ബന്ധുക്കളും സഹപ്രവർത്തകരും ആശുപത്രി അധികൃതരും അന്തിമോപചാരമർപ്പിച്ചു.
ബ്രൊവാഡ് കൗണ്ടി മേയർ ഡേൽ ഹോൽനെസ്, മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി സിഇഒ ജേഡ് സ്മിത്, സിഎൻഒ ഷെറിൾ, സിഎംഡി ഡോ. കുട്ടി ചന്ദ്രൻ എന്നിവരുമെത്തിയിരുന്നു. ഇന്ത്യൻ മലയാളി നഴ്സ് അസോസിയേഷൻ അംഗങ്ങളും ആദരാഞ്ജലി അർപ്പിച്ചു.
പ്രത്യേക പ്രാർഥനാ ശുശ്രൂഷകളിൽ ഫാ. ബിൻസ് ചേത്തലിൽ മുഖ്യകാർമികത്വം വഹിച്ചു. മെറിന്റെ കർമമേഖലയിൽനിന്ന് നിറകണ്ണുകളോടെയാണ് അവർ മെറിന് യാത്രചൊല്ലിയത്. ഇന്ന് നടക്കുന്ന സംസ്കാരശുശ്രൂഷകൾക്കു ഫാ. ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും.