ചിങ്ങവനം: ബെക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ചാന്നാനിക്കാട് തെക്കേപറന്പിൽ സുരേഷ് കുമാറിന്റെയും പനച്ചിക്കാട് പഞ്ചായത്ത് മുൻ അംഗം സലിജയുടെയും മകൻ വേണു എസ്. കുമാർ (28), വേളൂർ മാണിക്കുന്നം രാധാകൃഷ്ണന്റെ മകൻ ആദർശ് (25) എന്നിവരാണു മരിച്ചത്. ആദർശിനൊപ്പം സഞ്ചരിച്ചിരുന്ന കാരാപ്പുഴ ഇല്ലത്തുപറന്പിൽ വിഘ്നേശ്വറിനെ (24) ഗുരുതരമായ പരിക്കുകളോടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനു മുളംങ്കുഴ-പാക്കിൽ റോഡിൽ കാക്കൂരാണ് അപകടം.
കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന വേണു ഓടിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ വരികയായിരുന്ന ആദർശ് ഓടിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇരുവരും റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. സമീപത്തെ എയ്ഡ്പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരും നാട്ടുകാരും ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തി രണ്ടു പേരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ വേണു ഭാര്യ ആതിരയെയും രണ്ടര വയസുള്ള മകൾ നിവേദ്യയെയും കൂട്ടി നട്ടാശേരിയിൽ മരണവീട്ടിൽ പോയി തിരിച്ചു വന്നതിനുശേഷം കോട്ടയത്ത് പുതിയതായി തുടങ്ങിയ കടയിലേക്കു പോകുംവഴിയാണ് അപകടം.
കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന വേണു ഓടിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ വരികയായിരുന്ന ആദർശ് ഓടിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇരുവരും റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. സമീപത്തെ എയ്ഡ്പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരും നാട്ടുകാരും ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തി രണ്ടു പേരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ വേണു ഭാര്യ ആതിരയെയും രണ്ടര വയസുള്ള മകൾ നിവേദ്യയെയും കൂട്ടി നട്ടാശേരിയിൽ മരണവീട്ടിൽ പോയി തിരിച്ചു വന്നതിനുശേഷം കോട്ടയത്ത് പുതിയതായി തുടങ്ങിയ കടയിലേക്കു പോകുംവഴിയാണ് അപകടം.