തിരുവല്ല: കഴിഞ്ഞ ദിവസം കുറ്റൂർ റെയിൽവേ പാലത്തിനു സമീപത്തു നിന്നും മണിമലയാറ്റിൽ ഒഴുക്കിൽപെട്ടു കാണാതായ കുറ്റൂർ പാറയിൽ ഷാജി ഏബ്രഹാമിന്റെ മകൻ ജിബിൻ ഷാജി (23), കുറ്റൂർ കലയിത്ര മാത്യു ഇട്ടിയവരയുടെ മകൻ ജോയൽ മാത്യു (22) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഏഴോടെ അഞ്ചംഗ സംഘം റെയിൽവേ പാലത്തിനു സമീപത്തു നിന്നും ഒഴുക്കിൽ അകപ്പെടുകയായിരുന്നു. സംഘത്തിലെ ഒരാൾ കാൽകഴുകുന്നതിനായി നദിയിലിറ ങ്ങിയപ്പോൾ വെള്ളത്തിൽ വീണതായും രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരും ഒഴുക്കിൽപെട്ടുവെന്നുമാണ് പറയുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
ജിബിൻ എൻജിനിയറിംഗ് ബിരുദധാരിയാണ്. മാതാവ്: ടിൻസി. എക സഹോദരി: അന്ന. സംസ്കാരം ഇന്ന് നാലിന് കുറ്റൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
മെക്കാനിക്കൽ ഡിപ്ലോമ വിജയിച്ച ജോയൽ വിദേശത്ത് പോകാനിരിക്കവേയാണ് മരണം. മാതാവ്: ജിജി. ഏക സഹോദരി: സൂസന്ന.
ഞായറാഴ്ച രാത്രി ഏഴോടെ അഞ്ചംഗ സംഘം റെയിൽവേ പാലത്തിനു സമീപത്തു നിന്നും ഒഴുക്കിൽ അകപ്പെടുകയായിരുന്നു. സംഘത്തിലെ ഒരാൾ കാൽകഴുകുന്നതിനായി നദിയിലിറ ങ്ങിയപ്പോൾ വെള്ളത്തിൽ വീണതായും രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരും ഒഴുക്കിൽപെട്ടുവെന്നുമാണ് പറയുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
ജിബിൻ എൻജിനിയറിംഗ് ബിരുദധാരിയാണ്. മാതാവ്: ടിൻസി. എക സഹോദരി: അന്ന. സംസ്കാരം ഇന്ന് നാലിന് കുറ്റൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
മെക്കാനിക്കൽ ഡിപ്ലോമ വിജയിച്ച ജോയൽ വിദേശത്ത് പോകാനിരിക്കവേയാണ് മരണം. മാതാവ്: ജിജി. ഏക സഹോദരി: സൂസന്ന.