പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ യുവകർഷകൻ പി.പി. മത്തായി കസ്റ്റഡിയിൽ മരിച്ചസംഭവത്തിൽ വനപാലകർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയേക്കും. ഐപിസി 304-ാം വകുപ്പ് വനപാലകർക്കെതിരേ ചുമത്താൻ കഴിയുമെന്നു പോലീസിനു നിയമോപദേശം ലഭിച്ചു. കസ്റ്റഡിയിലിരിക്കുന്നയാൾ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടു 306-ാം വകുപ്പുകൂടി ചുമത്താൻ കഴിയുമോയെന്നതും പരിഗണിക്കുകയാണ്.
ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിലെ കുറിപ്പുകൾ, കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾ മറച്ചുവയ്ക്കാൻ നടത്തിയ നീക്കങ്ങൾ തുടങ്ങി ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിറ്റാർ ഫോറസ്റ്റ്സ്റ്റേഷനിലെ ജനറൽ ഡയറി പുറത്തേക്കു കൊണ്ടുപോയതായും വടശേരിക്കര റേഞ്ച് ഓഫീസിലെത്തിച്ച് ഡയറിയിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇതു ചെയ്തത്.
ഇതിനിടെ വനപാലകർക്ക് അനുകൂലമായി മൊഴി നൽകിയ മത്തായിയുടെ സുഹൃത്തെന്ന് അവകാശപ്പെട്ട അരുണിന്റെ മൊഴി വ്യാജമാണെന്നാണ് നിഗമനം. മത്തായിയോടൊപ്പം കസ്റ്റഡിയിലെടുത്തതായി പറയുന്ന രണ്ടുപേരുടെയും വനംവകുപ്പ് സംഘത്തിലെ ഒരാളുടെയും മൊഴി രേഖപ്പെടുത്താനുണ്ട്.
ജുഡീഷൽ അന്വേഷണം വേണം: അനൂപ് ജേക്കബ്
പത്തനംതിട്ട: മത്തായിയുടെ മരണത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള കോണ്ഗ്രസ് - ജേക്കബ് നേതാവ് അനൂപ് ജേക്കബ് എംഎൽഎ. മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിനു നീതി ലഭ്യമാക്കണം: ഫ്രാൻസിസ് ജോർജ്
റാന്നി: മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നു കേരള കോണ്ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്. റാന്നി ഡിഎഫ് ഓഫീസ് പടിക്കൽ കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം അനിശ്ചിതകാല റിലേ സത്യഗ്രഹത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകണം. പതിറ്റാണ്ടുകളായി കർഷകർ കൈവശം വച്ചനുഭവിക്കുന്ന ആരബിൾ ഭൂമി വനം റിസർവ് മേഖലയാക്കിയ ഉദ്യോഗസ്ഥതല ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിലെ കുറിപ്പുകൾ, കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾ മറച്ചുവയ്ക്കാൻ നടത്തിയ നീക്കങ്ങൾ തുടങ്ങി ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിറ്റാർ ഫോറസ്റ്റ്സ്റ്റേഷനിലെ ജനറൽ ഡയറി പുറത്തേക്കു കൊണ്ടുപോയതായും വടശേരിക്കര റേഞ്ച് ഓഫീസിലെത്തിച്ച് ഡയറിയിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇതു ചെയ്തത്.
ഇതിനിടെ വനപാലകർക്ക് അനുകൂലമായി മൊഴി നൽകിയ മത്തായിയുടെ സുഹൃത്തെന്ന് അവകാശപ്പെട്ട അരുണിന്റെ മൊഴി വ്യാജമാണെന്നാണ് നിഗമനം. മത്തായിയോടൊപ്പം കസ്റ്റഡിയിലെടുത്തതായി പറയുന്ന രണ്ടുപേരുടെയും വനംവകുപ്പ് സംഘത്തിലെ ഒരാളുടെയും മൊഴി രേഖപ്പെടുത്താനുണ്ട്.
ജുഡീഷൽ അന്വേഷണം വേണം: അനൂപ് ജേക്കബ്
പത്തനംതിട്ട: മത്തായിയുടെ മരണത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള കോണ്ഗ്രസ് - ജേക്കബ് നേതാവ് അനൂപ് ജേക്കബ് എംഎൽഎ. മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിനു നീതി ലഭ്യമാക്കണം: ഫ്രാൻസിസ് ജോർജ്
റാന്നി: മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നു കേരള കോണ്ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്. റാന്നി ഡിഎഫ് ഓഫീസ് പടിക്കൽ കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം അനിശ്ചിതകാല റിലേ സത്യഗ്രഹത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകണം. പതിറ്റാണ്ടുകളായി കർഷകർ കൈവശം വച്ചനുഭവിക്കുന്ന ആരബിൾ ഭൂമി വനം റിസർവ് മേഖലയാക്കിയ ഉദ്യോഗസ്ഥതല ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.