തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാർ പടിഞ്ഞാറെ ചരുവിൽ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടിട്ട് ഏഴു ദിവസം കഴിഞ്ഞെങ്കിലും വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നീതി ലഭിച്ചില്ലെന്നും മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെ അന്വേഷണം നടത്തുകയോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രിക്കു കത്തു നൽകി.
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കുകയും കുറ്റവാളികളെ ക്രിമിനൽ കുറ്റം ചുമത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും അർഹമായ നഷ്ടപരിഹാരം കുടുംബത്തിനു നൽകുകയും ചെയ്യണം. പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചകളും നിയമലംഘനങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. മൃതദേഹം പോസ്റ്റുമാർട്ടം നടത്തി മോർച്ചറിയിൽ വച്ചിരിക്കുന്നു. മൂന്നു നിർധന കുടുംബങ്ങളെ സംരക്ഷിക്കുന്ന ബാധ്യതയാണ് മത്തായി വഹിച്ചിരുന്നത്. ഈ കുടുംബങ്ങളുടെ സാന്പത്തിക സുരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉടനുണ്ടാകണം.
പിടിച്ചുകൊണ്ടുപോകുന്പോൾ എഫ്ഐആർ പോലും മത്തായിക്കെതിരേ ഇട്ടിരുന്നില്ല. ഒരാളെ അറസ്റ്റ് ചെയ്യുന്പോൾ (കസ്റ്റഡിയിൽ എടുക്കുന്പോൾ) സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള ഒരു വ്യവസ്ഥയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാലിച്ചില്ല. ബന്ധുക്കളും നാട്ടുകാരും ഇതു കൊലപാതകമാണെന്നു വിശ്വസിക്കുന്നു. സ്ഥലം എംപി ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവരോടപ്പം താൻ മത്തായിയുടെ വീട്ടിൽ പോയിരുന്നു. ബന്ധുക്കളും നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മറുപടികളോട് ഒരുവിധത്തിലും യോജിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കുകയും കുറ്റവാളികളെ ക്രിമിനൽ കുറ്റം ചുമത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും അർഹമായ നഷ്ടപരിഹാരം കുടുംബത്തിനു നൽകുകയും ചെയ്യണം. പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചകളും നിയമലംഘനങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. മൃതദേഹം പോസ്റ്റുമാർട്ടം നടത്തി മോർച്ചറിയിൽ വച്ചിരിക്കുന്നു. മൂന്നു നിർധന കുടുംബങ്ങളെ സംരക്ഷിക്കുന്ന ബാധ്യതയാണ് മത്തായി വഹിച്ചിരുന്നത്. ഈ കുടുംബങ്ങളുടെ സാന്പത്തിക സുരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉടനുണ്ടാകണം.
പിടിച്ചുകൊണ്ടുപോകുന്പോൾ എഫ്ഐആർ പോലും മത്തായിക്കെതിരേ ഇട്ടിരുന്നില്ല. ഒരാളെ അറസ്റ്റ് ചെയ്യുന്പോൾ (കസ്റ്റഡിയിൽ എടുക്കുന്പോൾ) സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള ഒരു വ്യവസ്ഥയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാലിച്ചില്ല. ബന്ധുക്കളും നാട്ടുകാരും ഇതു കൊലപാതകമാണെന്നു വിശ്വസിക്കുന്നു. സ്ഥലം എംപി ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവരോടപ്പം താൻ മത്തായിയുടെ വീട്ടിൽ പോയിരുന്നു. ബന്ധുക്കളും നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മറുപടികളോട് ഒരുവിധത്തിലും യോജിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.