കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട്ട് എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതികൾ പോലീസ് പിടിയിൽ. പ്രദേശവാസികളായ രണ്ടു സ്ത്രീകളുൾപ്പെടെ നാലു പ്രതികളുണ്ടെന്നാണു സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഞായറാഴ്ച പകൽ നടന്ന ക്രൂരകൃത്യം തിങ്കളാഴ്ച വൈകിയാണ് പുറംലോകമറിഞ്ഞത്. നടക്കാനിറങ്ങിയ വയോധികയെ പുകയില തരാമെന്നു പറഞ്ഞു പ്രതികളിൽ ഒരാളുടെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പീഡിപ്പിച്ചത്. വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി, ജനറൽ മെഡിസിൻ, യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
മാറിടം മുതൽ അടിവയർ വരെ കത്തിയുപയോഗിച്ചു വരഞ്ഞുകീറിയ നിലയിലുള്ള വയോധിക അപകടനില തരണം ചെയ്തിട്ടില്ലെന്നും 48 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. സ്വകാര്യഭാഗത്തും മുറിവുണ്ട്. ഡൽഹിയിലെ നിർഭയ മോഡൽ പീഡനമാണു നടന്നതെന്നും ഡോക്ടർമാർ പറയുന്നു.
സ്ഥലത്തെ ഇതരസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രദേശവാസികൾതന്നെയാണു പ്രതികളെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ഇന്നലെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനും കമ്മീഷനംഗം ഷിജി ശിവജിയും ആശുപത്രിയിലെത്തി കാര്യങ്ങൾ തിരക്കി.
ഞായറാഴ്ച പകൽ നടന്ന ക്രൂരകൃത്യം തിങ്കളാഴ്ച വൈകിയാണ് പുറംലോകമറിഞ്ഞത്. നടക്കാനിറങ്ങിയ വയോധികയെ പുകയില തരാമെന്നു പറഞ്ഞു പ്രതികളിൽ ഒരാളുടെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പീഡിപ്പിച്ചത്. വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി, ജനറൽ മെഡിസിൻ, യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
മാറിടം മുതൽ അടിവയർ വരെ കത്തിയുപയോഗിച്ചു വരഞ്ഞുകീറിയ നിലയിലുള്ള വയോധിക അപകടനില തരണം ചെയ്തിട്ടില്ലെന്നും 48 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. സ്വകാര്യഭാഗത്തും മുറിവുണ്ട്. ഡൽഹിയിലെ നിർഭയ മോഡൽ പീഡനമാണു നടന്നതെന്നും ഡോക്ടർമാർ പറയുന്നു.
സ്ഥലത്തെ ഇതരസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രദേശവാസികൾതന്നെയാണു പ്രതികളെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ഇന്നലെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനും കമ്മീഷനംഗം ഷിജി ശിവജിയും ആശുപത്രിയിലെത്തി കാര്യങ്ങൾ തിരക്കി.