കോട്ടയം: സഭാ വിശ്വാസികൾ കോവിഡ് മൂലം മരണപ്പെട്ടാൽ മൃതദേഹം ദഹിപ്പിക്കാവുന്നതും ശുശ്രൂഷകൾ പൂർത്തിയാക്കി അവശിഷ്ടം കബറിൽ അടക്കം ചെയ്യാവുന്നതുമാണെന്നു മലങ്കര ഓർത്തഡോക്സ് സഭ.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതശരീരം സംസ്കരിക്കുന്നതിനു സ്ഥലപരിമിതിയോ തടസങ്ങളോ ഉണ്ടെങ്കിൽ മൃതദേഹം ദഹിപ്പിക്കാവുന്നതാണ്. ശുശ്രൂഷകൾ പൂർത്തിയാക്കി ഭൗതികശേഷിപ്പ് കബറിൽ അടക്കം ചെയ്യാവുന്നതുമാണ്. മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നൽകുന്ന നിലയിലും സമൂഹത്തിനു ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിലും സഭയുടെ ആചാരനുഷ്ഠാനങ്ങൾ പാലിച്ചു ക്രമീകൃതമായി മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ നിർവഹിക്കണം.
കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളിൽ ആവശ്യമായിവരുന്ന പ്രത്യേക ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്താമാരുടെ അനുമതിയോടെ ഇടവകകൾക്ക് നടപ്പാക്കാവുന്നതാണെന്ന് സഭ അധികൃതർ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതശരീരം സംസ്കരിക്കുന്നതിനു സ്ഥലപരിമിതിയോ തടസങ്ങളോ ഉണ്ടെങ്കിൽ മൃതദേഹം ദഹിപ്പിക്കാവുന്നതാണ്. ശുശ്രൂഷകൾ പൂർത്തിയാക്കി ഭൗതികശേഷിപ്പ് കബറിൽ അടക്കം ചെയ്യാവുന്നതുമാണ്. മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നൽകുന്ന നിലയിലും സമൂഹത്തിനു ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിലും സഭയുടെ ആചാരനുഷ്ഠാനങ്ങൾ പാലിച്ചു ക്രമീകൃതമായി മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ നിർവഹിക്കണം.
കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളിൽ ആവശ്യമായിവരുന്ന പ്രത്യേക ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്താമാരുടെ അനുമതിയോടെ ഇടവകകൾക്ക് നടപ്പാക്കാവുന്നതാണെന്ന് സഭ അധികൃതർ അറിയിച്ചു.