തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ഇവിടുത്തെ അക്കൗണ്ടന്റുമായ എം.ആർ. ബിജുലാലിനെ സർവീസിൽനിന്ന് അടിയന്തരമായി പിരിച്ചുവിടും. സമ്മറി ഡിസ്മിസൽ വ്യവസ്ഥ പ്രകാരം നോട്ടീസ് നൽകാതെ തന്നെ ഇയാളെ പിരിച്ചുവിടാനാണ് ധനവകുപ്പിന്റെ തീരുമാനം. തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥൻ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരെയും സബ്ട്രഷറിയിൽ നിന്നു സ്ഥലം മാറ്റുകയും ചെയ്തു.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിളിച്ചു ചേർത്ത അവലോകന യോഗത്തിനു ശേഷമാണ് ധനവകുപ്പിന്റെ നടപടി. ഫിനാൻസ് സെക്രട്ടറി ആർ.കെ. സിംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ബിജുലാലിനെ പിരിച്ചു വിടുന്നതു സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഉത്തരവ് പുറത്തിറങ്ങുമെന്ന് യോഗത്തിനു ശേഷം ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ഗുരുതരമായ സൈബർ കുറ്റ മാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് വ്യക്തമായതായി ധനമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ധനവകുപ്പിന്റെ മൂന്നു പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടുണ്ട ങ്കിൽ അത് നിശ്ചയിക്കുകയും നടപടിയെടുക്കുകയും ചെയ്യും. തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും.
അന്വേഷണവേളയിൽ തട്ടിപ്പു കണ്ടുപിടിച്ച എസടിഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താത്കാലികമായി സ്ഥലം മാറ്റി. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങൾ നൽകുന്നതിന് ഇവർ എല്ലാവരും ബാധ്യസ്ഥരായിരിക്കുമെന്നും മന്ത്രി അറിയിച്ചു. വീണ്ടും ട്രഷറി സോഫ്റ്റ്വേർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കും. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐടി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതി ഒളിവിൽ; രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നു രണ്ട ുകോടി രൂപ തട്ടിയെടുത്ത കേസിൽ കന്പ്യൂട്ടർ ഹാർഡ് ഡിസ്കും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു. ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നു പോലീസ് അറിയിച്ചു. കേസിലെ പ്രതിയും ട്രഷറിയിലെ സിനീയർ അക്കൗണ്ടന്റുമായ എം.ആർ. ബിജുലാൽ ഒളിവിൽ തുടരുകയാണ്. ഇയാൾ തലസ്ഥാനം വിട്ടിലില്ലെന്നാണ് പോലീസിന്റെ നിഗമനം. ഫോണ് ഉപേക്ഷിച്ചശേഷമാണ് ബിജുലാൽ ഒളിവിൽ പോയത്. ഈ ഫോണ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിജുലാലും ഹയർസെക്കൻഡറി അധ്യാപികയായ ഭാര്യ സിനിയുമാണ് പ്രതികൾ. സിനിയിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചു. ഭർത്താവിന്റെ തട്ടിപ്പിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. എന്തിനാണ് ബിജുലാൽ ഇത് ചെയ്തതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിളിച്ചു ചേർത്ത അവലോകന യോഗത്തിനു ശേഷമാണ് ധനവകുപ്പിന്റെ നടപടി. ഫിനാൻസ് സെക്രട്ടറി ആർ.കെ. സിംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ബിജുലാലിനെ പിരിച്ചു വിടുന്നതു സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഉത്തരവ് പുറത്തിറങ്ങുമെന്ന് യോഗത്തിനു ശേഷം ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ഗുരുതരമായ സൈബർ കുറ്റ മാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് വ്യക്തമായതായി ധനമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ധനവകുപ്പിന്റെ മൂന്നു പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടുണ്ട ങ്കിൽ അത് നിശ്ചയിക്കുകയും നടപടിയെടുക്കുകയും ചെയ്യും. തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും.
അന്വേഷണവേളയിൽ തട്ടിപ്പു കണ്ടുപിടിച്ച എസടിഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താത്കാലികമായി സ്ഥലം മാറ്റി. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങൾ നൽകുന്നതിന് ഇവർ എല്ലാവരും ബാധ്യസ്ഥരായിരിക്കുമെന്നും മന്ത്രി അറിയിച്ചു. വീണ്ടും ട്രഷറി സോഫ്റ്റ്വേർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കും. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐടി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതി ഒളിവിൽ; രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നു രണ്ട ുകോടി രൂപ തട്ടിയെടുത്ത കേസിൽ കന്പ്യൂട്ടർ ഹാർഡ് ഡിസ്കും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു. ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നു പോലീസ് അറിയിച്ചു. കേസിലെ പ്രതിയും ട്രഷറിയിലെ സിനീയർ അക്കൗണ്ടന്റുമായ എം.ആർ. ബിജുലാൽ ഒളിവിൽ തുടരുകയാണ്. ഇയാൾ തലസ്ഥാനം വിട്ടിലില്ലെന്നാണ് പോലീസിന്റെ നിഗമനം. ഫോണ് ഉപേക്ഷിച്ചശേഷമാണ് ബിജുലാൽ ഒളിവിൽ പോയത്. ഈ ഫോണ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിജുലാലും ഹയർസെക്കൻഡറി അധ്യാപികയായ ഭാര്യ സിനിയുമാണ് പ്രതികൾ. സിനിയിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചു. ഭർത്താവിന്റെ തട്ടിപ്പിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. എന്തിനാണ് ബിജുലാൽ ഇത് ചെയ്തതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.