ചങ്ങനാശേരി: മാനേജ്മെന്റ്, കമ്യൂണിറ്റി മെറിറ്റ് സീറ്റുകൾ വഴി പ്രവേശനം ലഭിച്ച എല്ലാ വിഭാഗത്തിലുമുള്ള സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികൾക്കു കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് (കെപിസിആർ) പ്രകാരമുള്ള വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
കഴിഞ്ഞ അധ്യയനവർഷം മുതലാണു ഹയർ സെക്കൻഡറി, ബിരുദ-ബിരുദാനന്തര ബിരുദ, പ്രഫഷണൽ കോഴ്സുകൾക്കും മെറിറ്റ് സീറ്റ് ഒഴികെയുള്ള കമ്യൂണിറ്റി മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ഈ ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്.
മാനേജ്മെന്റുകളുമായി സർക്കാർ ഉണ്ടാക്കിയിട്ടുള്ള ധാരണപ്രകാരമാണ് മാനേജ്മെന്റ് സീറ്റും കമ്യൂണിറ്റി മെറിറ്റ് സീറ്റും ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ടു മെറിറ്റ്, കമ്യൂണിറ്റി മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്കു തുല്യനീതി ഉറപ്പാക്കി കെപിസിആറിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ തയാറാകണമെന്നും എൻഎസ്എസ് ജനറൽസെക്രട്ടറി ആവശ്യപ്പെട്ടു.
1966-ലെ കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് (കെപിസിആർ) പ്രകാരം എല്ലാ സമുദായങ്ങളിലെയും സാമൂഹ്യമായും സാന്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കു മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ ഫീസ് ഇളവും പഠനത്തിനുള്ള സാന്പത്തികസഹായവും സർക്കാർ നല്കിയിരുന്നു.
പ്ലസ് വണ് മുതൽ ബിരുദവും ബിരുദാനന്തരബിരുദവും പ്രൊഫഷണൽ കോഴ്സുകളും പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിച്ചുവരുന്നത്.
ആരംഭകാലത്ത് മുന്നാക്ക-പിന്നാക്ക വേർതിരിവ് ഉണ്ടായിരുന്നില്ല. പിന്നീട് ഒരു വിഭാഗത്തിന്റെ വരുമാനപരിധി പലപ്പോഴായി വർധിപ്പിച്ച് ഒരു ലക്ഷമായി ഉയർത്തി. ഇത് പദ്ധതിയുടെ ലക്ഷ്യത്തിനു ചേർന്നതല്ലെന്നു മനസിലാക്കി വരുമാനപരിധി ഏകീകരിക്കാൻ നായർ സർവീസ് സൊസൈറ്റി സർക്കാരിനു നിവേദനം നൽകിയിരുന്നു. അതിന്റെ വെളിച്ചത്തിൽ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള വാർഷികവരുമാനപരിധി എല്ലാ വിഭാഗത്തിനും ഒരു ലക്ഷം രൂപയാക്കി 2014-ൽ സർക്കാർ ഉത്തരവിറക്കി. എന്നാൽ, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അന്നു മുതൽക്കുതന്നെ സർക്കാർതലത്തിൽ പല മാർഗതടസങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ അധ്യയനവർഷം മുതലാണു ഹയർ സെക്കൻഡറി, ബിരുദ-ബിരുദാനന്തര ബിരുദ, പ്രഫഷണൽ കോഴ്സുകൾക്കും മെറിറ്റ് സീറ്റ് ഒഴികെയുള്ള കമ്യൂണിറ്റി മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ഈ ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്.
മാനേജ്മെന്റുകളുമായി സർക്കാർ ഉണ്ടാക്കിയിട്ടുള്ള ധാരണപ്രകാരമാണ് മാനേജ്മെന്റ് സീറ്റും കമ്യൂണിറ്റി മെറിറ്റ് സീറ്റും ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ടു മെറിറ്റ്, കമ്യൂണിറ്റി മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്കു തുല്യനീതി ഉറപ്പാക്കി കെപിസിആറിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ തയാറാകണമെന്നും എൻഎസ്എസ് ജനറൽസെക്രട്ടറി ആവശ്യപ്പെട്ടു.
1966-ലെ കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് (കെപിസിആർ) പ്രകാരം എല്ലാ സമുദായങ്ങളിലെയും സാമൂഹ്യമായും സാന്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കു മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ ഫീസ് ഇളവും പഠനത്തിനുള്ള സാന്പത്തികസഹായവും സർക്കാർ നല്കിയിരുന്നു.
പ്ലസ് വണ് മുതൽ ബിരുദവും ബിരുദാനന്തരബിരുദവും പ്രൊഫഷണൽ കോഴ്സുകളും പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിച്ചുവരുന്നത്.
ആരംഭകാലത്ത് മുന്നാക്ക-പിന്നാക്ക വേർതിരിവ് ഉണ്ടായിരുന്നില്ല. പിന്നീട് ഒരു വിഭാഗത്തിന്റെ വരുമാനപരിധി പലപ്പോഴായി വർധിപ്പിച്ച് ഒരു ലക്ഷമായി ഉയർത്തി. ഇത് പദ്ധതിയുടെ ലക്ഷ്യത്തിനു ചേർന്നതല്ലെന്നു മനസിലാക്കി വരുമാനപരിധി ഏകീകരിക്കാൻ നായർ സർവീസ് സൊസൈറ്റി സർക്കാരിനു നിവേദനം നൽകിയിരുന്നു. അതിന്റെ വെളിച്ചത്തിൽ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള വാർഷികവരുമാനപരിധി എല്ലാ വിഭാഗത്തിനും ഒരു ലക്ഷം രൂപയാക്കി 2014-ൽ സർക്കാർ ഉത്തരവിറക്കി. എന്നാൽ, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അന്നു മുതൽക്കുതന്നെ സർക്കാർതലത്തിൽ പല മാർഗതടസങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.