കോട്ടയം: കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള സംവരണേതര വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം ഇഡബ്ള്യുഎസ് സാന്പത്തിക സംവരണം കേരള സർക്കാർ അട്ടിമറിക്കരുതെന്നും പ്ലസ് വണ്‍, നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ എല്ലാ മേഖലകളിലും സംവരണം നൽകാൻ സർക്കാർ തീരുമാനമെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്.
കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സാന്പത്തിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ ചിലഗൂഢശക്തികൾ ഉണ്ടെന്നും ഇത്തരം ശക്തികൾക്കു മുന്നിൽ സർക്കാർ കീഴടങ്ങരുതെന്നും യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കു നിവേദനം നൽകി.
സംവരണം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ കേന്ദ്രകാര്യാലയത്തിൽ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. ഏഴിന് എല്ലാ രൂപത പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തും. നിയമവിരുദ്ധമായി ആനുകൂല്യം നിഷേധിക്കുന്ന കേരള സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. റോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, സാജു അലക്സ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ജാൻസണ് ജോസഫ്, ബെന്നി ആന്റണി, തോമസ് പീടികയിൽ, ആന്റണി എൽ തൊമ്മാന, സൈമണ്‍ ആനപ്പാറ എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സാന്പത്തിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ ചിലഗൂഢശക്തികൾ ഉണ്ടെന്നും ഇത്തരം ശക്തികൾക്കു മുന്നിൽ സർക്കാർ കീഴടങ്ങരുതെന്നും യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കു നിവേദനം നൽകി.
സംവരണം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ കേന്ദ്രകാര്യാലയത്തിൽ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. ഏഴിന് എല്ലാ രൂപത പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തും. നിയമവിരുദ്ധമായി ആനുകൂല്യം നിഷേധിക്കുന്ന കേരള സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. റോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, സാജു അലക്സ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ജാൻസണ് ജോസഫ്, ബെന്നി ആന്റണി, തോമസ് പീടികയിൽ, ആന്റണി എൽ തൊമ്മാന, സൈമണ്‍ ആനപ്പാറ എന്നിവർ പ്രസംഗിച്ചു.