കാസര്‍ഗോഡ്: ഉപ്പള ബായാറിനു സമീപം കന്യാലയില്‍ ഒരു കുടുംബത്തിലെ നാല് പേർ വെട്ടേറ്റുമരിച്ചു. സഹോദരങ്ങളായ ബാബു (70), വിട്ടല്‍ (60), സദാശിവന് (55), ദേവകി (48) എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയനെ (40) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. അക്രമാസക്തനായ യുവാവ് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉദയന്റെ അമ്മ ലക്ഷ്മിയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഉദയന്റെ കുടുംബവും മരിച്ച വ്യക്തികളുമായി വഴിത്തർക്കം നിലനിന്നിരുന്നതായി നാട്ടുകാർ പോലീസിനോടു പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. അക്രമാസക്തനായ യുവാവ് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉദയന്റെ അമ്മ ലക്ഷ്മിയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഉദയന്റെ കുടുംബവും മരിച്ച വ്യക്തികളുമായി വഴിത്തർക്കം നിലനിന്നിരുന്നതായി നാട്ടുകാർ പോലീസിനോടു പറഞ്ഞു.