കണ്ണൂർ (പരിയാരം): അക്ഷരാർഥത്തിൽ മരണവക്കിൽ നിന്നാണ് ഈ പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചുനടന്നത്. വിഷപ്പാമ്പിന്റെ കടിയേറ്റതിനൊപ്പം കോവിഡ് ബാധയുമുണ്ടായ ഒന്നരവയസുകാരിയാണ് പുനർജന്മംപോലെ മടങ്ങിയെത്തിയത്.
ബിഹാറിൽ അധ്യാപകരായ ദമ്പതികളും മക്കളും കാസർഗോഡ് പാണത്തൂരിലെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. അതിനിടയ്ക്കാണു ജനാല തുറക്കുമ്പോൾ ഒന്നരവയസുള്ള മകൾക്ക് അണലിയുടെ കടിയേറ്റത്. ക്വാറന്റൈനിലായതിനാൽ പുറത്തേക്കിറങ്ങാനും വയ്യ, എന്നാൽ പാമ്പുകടിയേറ്റ പിഞ്ചുകുഞ്ഞിന് അടിയന്തര ചികിത്സയും വേണം.നിസ്സഹായതയുടെ ആ ദയനീയ നിമിഷത്തിൽ നിലവിളിച്ചെങ്കിലും കോവിഡ് ഭയന്ന് ആരും അടുത്തില്ല. അപ്പോഴാണ് പൊതുപ്രവർത്തകനായ ജിനിൽ മാത്യു വിവരമറിഞ്ഞെത്തി കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിലേക്കോടിയത്. ആദ്യം കാസർഗോഡ് ജില്ലയിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും എത്തി. കോവിഡ് കാലത്തെ വലിയ മാതൃകതീർത്ത ജിനിൽ മാത്യുവിന്റെ ത്യാഗത്തിനു ഫലമുണ്ടായിരിക്കുന്നു. അവൾ പാമ്പിൻവിഷത്തെയും കോവിഡിനെയും അതിജീവിച്ച് നിറഞ്ഞചിരിയോടെ ആശുപത്രി വിട്ട് വീട്ടിലെത്തിയിരിക്കുന്നു.
ജൂലൈ 21ന് അർധരാത്രിയാണ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. ശരീരത്തിൽ പാമ്പിൻവിഷം അപകടകരമായി പടർന്നിട്ടുണ്ടെന്ന് മനസിലായതിനാൽ, ഐസിയുവിൽ പ്രവേശിപ്പിച്ച് ആന്റി സ്നേക് വെനം നൽകി അടിയന്തര ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ കുട്ടി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അതിനുള്ള ചികിത്സയും നൽകിത്തുടങ്ങി. ആരോഗ്യനില വീണ്ടെടുത്തതോടെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റി. ഇപ്പോൾ വിഷമേറ്റ കൈവിരൽ കോവിഡ് രോഗമുക്തി നേടുകയും ചെയ്തു.
കാസർഗോട്ടുനിന്നുള്ള ഈ പിഞ്ചുകുഞ്ഞിന്റെ കാര്യത്തിൽ കോവിഡിനൊപ്പം വിഷപ്പാമ്പിന്റെ കടിയേൽക്കുകകൂടി ചെയ്തതിനാൽ ഒരേ സമയം രണ്ട് ചികിത്സയും അടിയന്തര പ്രാധാന്യത്തോടെ നടത്തേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ഒന്നര വയസുമാത്രമുള്ള കുട്ടിക്ക് ചികിത്സാഘട്ടത്തിലെ നിയന്ത്രണവും പ്രയാസകരമായിരുന്നു.കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗം മേധാവി ഡോ എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്.
ബിഹാറിൽ അധ്യാപകരായ ദമ്പതികളും മക്കളും കാസർഗോഡ് പാണത്തൂരിലെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. അതിനിടയ്ക്കാണു ജനാല തുറക്കുമ്പോൾ ഒന്നരവയസുള്ള മകൾക്ക് അണലിയുടെ കടിയേറ്റത്. ക്വാറന്റൈനിലായതിനാൽ പുറത്തേക്കിറങ്ങാനും വയ്യ, എന്നാൽ പാമ്പുകടിയേറ്റ പിഞ്ചുകുഞ്ഞിന് അടിയന്തര ചികിത്സയും വേണം.നിസ്സഹായതയുടെ ആ ദയനീയ നിമിഷത്തിൽ നിലവിളിച്ചെങ്കിലും കോവിഡ് ഭയന്ന് ആരും അടുത്തില്ല. അപ്പോഴാണ് പൊതുപ്രവർത്തകനായ ജിനിൽ മാത്യു വിവരമറിഞ്ഞെത്തി കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിലേക്കോടിയത്. ആദ്യം കാസർഗോഡ് ജില്ലയിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും എത്തി. കോവിഡ് കാലത്തെ വലിയ മാതൃകതീർത്ത ജിനിൽ മാത്യുവിന്റെ ത്യാഗത്തിനു ഫലമുണ്ടായിരിക്കുന്നു. അവൾ പാമ്പിൻവിഷത്തെയും കോവിഡിനെയും അതിജീവിച്ച് നിറഞ്ഞചിരിയോടെ ആശുപത്രി വിട്ട് വീട്ടിലെത്തിയിരിക്കുന്നു.
ജൂലൈ 21ന് അർധരാത്രിയാണ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. ശരീരത്തിൽ പാമ്പിൻവിഷം അപകടകരമായി പടർന്നിട്ടുണ്ടെന്ന് മനസിലായതിനാൽ, ഐസിയുവിൽ പ്രവേശിപ്പിച്ച് ആന്റി സ്നേക് വെനം നൽകി അടിയന്തര ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ കുട്ടി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അതിനുള്ള ചികിത്സയും നൽകിത്തുടങ്ങി. ആരോഗ്യനില വീണ്ടെടുത്തതോടെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റി. ഇപ്പോൾ വിഷമേറ്റ കൈവിരൽ കോവിഡ് രോഗമുക്തി നേടുകയും ചെയ്തു.
കാസർഗോട്ടുനിന്നുള്ള ഈ പിഞ്ചുകുഞ്ഞിന്റെ കാര്യത്തിൽ കോവിഡിനൊപ്പം വിഷപ്പാമ്പിന്റെ കടിയേൽക്കുകകൂടി ചെയ്തതിനാൽ ഒരേ സമയം രണ്ട് ചികിത്സയും അടിയന്തര പ്രാധാന്യത്തോടെ നടത്തേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ഒന്നര വയസുമാത്രമുള്ള കുട്ടിക്ക് ചികിത്സാഘട്ടത്തിലെ നിയന്ത്രണവും പ്രയാസകരമായിരുന്നു.കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗം മേധാവി ഡോ എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്.