തിരുവനന്തപുരം: കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ അഞ്ചു തവണയും അതിവർഷമുണ്ടായത് ഓഗസ്റ്റിൽ. റിക്കാർഡ് മഴയിൽ 2018 ലും 2019 ലും കേരളം പ്രളയത്തിൽ മുങ്ങി. കാലാവസ്ഥാ വിദഗ്ധർ ഇക്കുറിയും ഓഗസ്റ്റിൽ അതിവർഷം പ്രവചിക്കുന്പോൾ പ്രളയപ്പേടിയിലാണ് കേരളം.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നാല് മാസം നീണ്ടു നിൽക്കുന്ന കാലവർഷക്കാലത്ത് 2,039.6 മില്ലി മീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. ഇതിൽ തന്നെ ജൂണ്‍ മാസത്തിൽ 649.8 മില്ലി മീറ്ററും ജൂലൈയിൽ 726.1 മില്ലി മീറ്ററും ഓഗസ്റ്റിൽ 419.5 മില്ലി മീറ്ററും സെപ്റ്റംബറിൽ 244.2 മില്ലി മീറ്ററും മഴയാണ് ശരാശരി പെയ്യേണ്ടത്. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാലവർഷപ്പെയ്ത്തിന്റെ ഈ രീതിക്കു പ്രകടമായ മാറ്റമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാലവർഷത്തിൽ ഏറ്റവും കൂടുൽ മഴ പെയ്യേണ്ട ജൂലൈയിലും ജൂണിലും മഴയുടെ അളവ് ഗണ്യമായി കുറയുകയും ഓഗസ്റ്റ് മാസത്തിൽ"കടം വീട്ടി ’ തിമിർത്തു പെയ്യുകയുമാണ് കാലവർഷത്തിന്റെ പുതിയ രീതി. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ അഞ്ചു തവണയും ഇതു സംഭവിച്ചു. ഇക്കഴിഞ്ഞ രണ്ടു വർഷവും കാലവർഷമിങ്ങനെ കടം തീർത്ത് തിമിർത്തു പെയ്തപ്പോൾ ഓഗസ്റ്റ് കേരളത്തിന് പ്രളയപ്പെയ്ത്തിന്റെ ദുരിത കാലമായി മാറുകയും ചെയ്തു.
എട്ടു വർഷത്തിനിടയിൽ ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് 2019 ലാണ്, 951.5 മില്ലി മീറ്റർ. 2018 ൽ 822.4 മില്ലി മീറ്ററും 2017 ൽ 462.6 മില്ലി മീറ്ററും പെയ്തു. ശരാശരി 419.5 മില്ലി മീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഓഗസ്റ്റിൽ ഈ അധികപ്പെയ്ത്തുണ്ടായത്.
കഴിഞ്ഞ മൂന്നു വർഷവും ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴയിൽ ഏറ്റക്കുറച്ചിലുകളുണ്ടാവുകയും ചെയ്തു. 2019 ജൂണിൽ ശരാശരി 649.8 മില്ലി മീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 358.3 മില്ലി മീറ്ററാണ്. 2018 ജൂണിൽ 750 മില്ലി മീറ്ററും 2017 ജൂണിൽ 579.8 മില്ലി മീറ്ററുമാണ് പെയ്തത്.
2019 ജൂലൈയിൽ 726.1 മില്ലി മീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 573.6 മില്ലി മീറ്റർ മാത്രമാണ്. 2018 ജൂലൈയിൽ 858 മില്ലി മീറ്ററും 2017 ജൂലൈയിൽ 378.5 മില്ലി മീറ്ററും പെയ്തു.
2018 ജൂണ്‍, ജൂലൈ മാസങ്ങളിൽ ശരാശരിക്കു മുകളിൽ മഴ പെയ്തത് ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഏഴു തവണയും ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ കുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ജൂണിൽ ശരാശരിക്കും താഴെ 481.8 മില്ലി മീറ്റർ മഴ മാത്രമാണ് കേരളത്തിൽ പെയ്തത്. ഏറ്റവും കൂടുതൽ മഴ പെയ്യേണ്ട ജൂലൈയിലും ഇക്കുറി മഴ കുറഞ്ഞു. ശരാശരി 726.1 മില്ലി മീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 599.7 മില്ലി മീറ്റർ മാത്രമാണ്. ഇന്നലെ വരെ കേരളത്തിൽ 21 ശതമാനം മഴക്കുറവ് രേഖപ്പെടുത്തകയും ചെയ്തു.
ഓഗസ്റ്റ് മാസത്തിലെ ആദ്യ രണ്ടു ദിനം പിന്നിടുന്പോൾ തന്നെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നാളെയോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ബുധനാഴ്ചയോടെ ഇത് കിഴക്കൻ ദിശയിൽ സഞ്ചരിക്കുമെന്നാണ് നിഗമനം. ന്യൂനമർദത്തിന്റെ രൂപപ്പെടൽ കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇക്കുറിയും ഓഗസ്റ്റിൽ പ്രളയപ്പെയ്ത്തുണ്ടാകുമെന്ന് ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും നേരത്തേ പ്രവചിച്ചിരുന്നു. ഇതോടെ കനത്ത ആശങ്കയുടെ നിഴലിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നാല് മാസം നീണ്ടു നിൽക്കുന്ന കാലവർഷക്കാലത്ത് 2,039.6 മില്ലി മീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. ഇതിൽ തന്നെ ജൂണ്‍ മാസത്തിൽ 649.8 മില്ലി മീറ്ററും ജൂലൈയിൽ 726.1 മില്ലി മീറ്ററും ഓഗസ്റ്റിൽ 419.5 മില്ലി മീറ്ററും സെപ്റ്റംബറിൽ 244.2 മില്ലി മീറ്ററും മഴയാണ് ശരാശരി പെയ്യേണ്ടത്. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാലവർഷപ്പെയ്ത്തിന്റെ ഈ രീതിക്കു പ്രകടമായ മാറ്റമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കാലവർഷത്തിൽ ഏറ്റവും കൂടുൽ മഴ പെയ്യേണ്ട ജൂലൈയിലും ജൂണിലും മഴയുടെ അളവ് ഗണ്യമായി കുറയുകയും ഓഗസ്റ്റ് മാസത്തിൽ"കടം വീട്ടി ’ തിമിർത്തു പെയ്യുകയുമാണ് കാലവർഷത്തിന്റെ പുതിയ രീതി. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ അഞ്ചു തവണയും ഇതു സംഭവിച്ചു. ഇക്കഴിഞ്ഞ രണ്ടു വർഷവും കാലവർഷമിങ്ങനെ കടം തീർത്ത് തിമിർത്തു പെയ്തപ്പോൾ ഓഗസ്റ്റ് കേരളത്തിന് പ്രളയപ്പെയ്ത്തിന്റെ ദുരിത കാലമായി മാറുകയും ചെയ്തു.
എട്ടു വർഷത്തിനിടയിൽ ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് 2019 ലാണ്, 951.5 മില്ലി മീറ്റർ. 2018 ൽ 822.4 മില്ലി മീറ്ററും 2017 ൽ 462.6 മില്ലി മീറ്ററും പെയ്തു. ശരാശരി 419.5 മില്ലി മീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഓഗസ്റ്റിൽ ഈ അധികപ്പെയ്ത്തുണ്ടായത്.
കഴിഞ്ഞ മൂന്നു വർഷവും ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴയിൽ ഏറ്റക്കുറച്ചിലുകളുണ്ടാവുകയും ചെയ്തു. 2019 ജൂണിൽ ശരാശരി 649.8 മില്ലി മീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 358.3 മില്ലി മീറ്ററാണ്. 2018 ജൂണിൽ 750 മില്ലി മീറ്ററും 2017 ജൂണിൽ 579.8 മില്ലി മീറ്ററുമാണ് പെയ്തത്.
2019 ജൂലൈയിൽ 726.1 മില്ലി മീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 573.6 മില്ലി മീറ്റർ മാത്രമാണ്. 2018 ജൂലൈയിൽ 858 മില്ലി മീറ്ററും 2017 ജൂലൈയിൽ 378.5 മില്ലി മീറ്ററും പെയ്തു.
2018 ജൂണ്‍, ജൂലൈ മാസങ്ങളിൽ ശരാശരിക്കു മുകളിൽ മഴ പെയ്തത് ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഏഴു തവണയും ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ കുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ജൂണിൽ ശരാശരിക്കും താഴെ 481.8 മില്ലി മീറ്റർ മഴ മാത്രമാണ് കേരളത്തിൽ പെയ്തത്. ഏറ്റവും കൂടുതൽ മഴ പെയ്യേണ്ട ജൂലൈയിലും ഇക്കുറി മഴ കുറഞ്ഞു. ശരാശരി 726.1 മില്ലി മീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 599.7 മില്ലി മീറ്റർ മാത്രമാണ്. ഇന്നലെ വരെ കേരളത്തിൽ 21 ശതമാനം മഴക്കുറവ് രേഖപ്പെടുത്തകയും ചെയ്തു.
ഓഗസ്റ്റ് മാസത്തിലെ ആദ്യ രണ്ടു ദിനം പിന്നിടുന്പോൾ തന്നെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നാളെയോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ബുധനാഴ്ചയോടെ ഇത് കിഴക്കൻ ദിശയിൽ സഞ്ചരിക്കുമെന്നാണ് നിഗമനം. ന്യൂനമർദത്തിന്റെ രൂപപ്പെടൽ കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇക്കുറിയും ഓഗസ്റ്റിൽ പ്രളയപ്പെയ്ത്തുണ്ടാകുമെന്ന് ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും നേരത്തേ പ്രവചിച്ചിരുന്നു. ഇതോടെ കനത്ത ആശങ്കയുടെ നിഴലിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.