തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം ചൊവ്വാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നും അതുമൂലം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വെള്ളിയാഴ്ചവരെ അതിശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ചവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ ആറുമുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണു പ്രവചനം.
ഇതിൽ തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും നാലിന് കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അഞ്ചിന് കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
കാലവർഷത്തിൽ 22 ശതമാനം മഴക്കുറവ്
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടു മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് 22 ശതമാനം മഴക്കുറവ്. കാലവർഷത്തിൽ ഇന്നലെ വരെ കേരളത്തിൽ പെയ്യേണ്ടിയിരുന്നത് 1384 മില്ലിമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 1081.5 മില്ലീമീറ്റർ മാത്രമാണ്.
ഇക്കുറി ജൂണ്‍ ഒന്നിനുതന്നെ കാലവർഷം സംസ്ഥാനത്തു പെയ്തുതുടങ്ങിയിരുന്നു. ആദ്യ ആഴ്ചകളിൽ തിമിർത്തു പെയ്ത കാലവർഷം പിന്നീട് ദുർബലമായി. ഇതോടെ ജൂലൈ ആദ്യം മഴക്കുറവ് 27 ശതമാനത്തിനു മുകളിലെത്തുകയും ചെയ്തു.
കാലവർഷം ദുർബലമായ തോടെ സംസ്ഥാനത്തെ മിക്ക ജില്ലകളും രൂക്ഷമായ മഴക്കുറവിലുമായി. എന്നാൽ ജൂലൈ പിന്നിടുന്പോൾ കണ്ണൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കണ്ണൂരിൽ രണ്ട് ശതമാനവും കോഴിക്കോട് ആറ് ശതമാനവും അധികമഴ പെയ്തപ്പോൾ കോട്ടയം ജില്ലയിൽ മഴയുടെ അളവ് ശരാശരിയിൽ ഒതുങ്ങി. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് അതിരൂക്ഷമായി തുടരുന്നത്.
വയനാട്ടിൽ 57 ശതമാനവും ഇടുക്കിൽ 43 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരിൽ 37 ശതമാനവും പാലക്കാട് 27 ശതമാനവും കൊല്ലത്ത് 24 ശതമാനവും ആലപ്പുഴയിൽ 23 ശതമാനവും മഴക്കുറവാണുള്ളത്.
ജൂണ്‍ ഒന്നിന് ആരംഭിച്ച കാലവർഷത്തിൽ ഇന്നലെ വരെ കേരളത്തിൽ പെയ്ത മഴയുടെ കണക്ക് ജില്ല തിരിച്ച് മില്ലീമീറ്ററിൽ, ജില്ല-പെയ്ത മഴ(പെയ്യേണ്ട മഴ) എന്ന ക്രമത്തിൽ
കാസർഗോഡ്-1984(2070.3)
കണ്ണൂർ-1901(1870.7)
കോഴിക്കോട്-1930.3(1815.8)
വയനാട്-750.5(1747.1)
മലപ്പുറം-945.3(1397.4)
പാലക്കാട്-757.8(1035.8)
തൃശൂർ-964.3(1533.5)
എറണാകുളം-1097.7(1358.7)
ഇടുക്കി-958.5(1694.6)
കോട്ടയം-1243.1(1241.7)
പത്തനംതിട്ട-946.8(1046.7)
ആലപ്പുഴ-864(1118)
കൊല്ലം-624(820.9)
തിരുവനന്തപുരം-517.2(553.4)
ചൊവ്വാഴ്ചവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ ആറുമുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണു പ്രവചനം.
ഇതിൽ തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും നാലിന് കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അഞ്ചിന് കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
കാലവർഷത്തിൽ 22 ശതമാനം മഴക്കുറവ്
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടു മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് 22 ശതമാനം മഴക്കുറവ്. കാലവർഷത്തിൽ ഇന്നലെ വരെ കേരളത്തിൽ പെയ്യേണ്ടിയിരുന്നത് 1384 മില്ലിമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 1081.5 മില്ലീമീറ്റർ മാത്രമാണ്.
ഇക്കുറി ജൂണ്‍ ഒന്നിനുതന്നെ കാലവർഷം സംസ്ഥാനത്തു പെയ്തുതുടങ്ങിയിരുന്നു. ആദ്യ ആഴ്ചകളിൽ തിമിർത്തു പെയ്ത കാലവർഷം പിന്നീട് ദുർബലമായി. ഇതോടെ ജൂലൈ ആദ്യം മഴക്കുറവ് 27 ശതമാനത്തിനു മുകളിലെത്തുകയും ചെയ്തു.
കാലവർഷം ദുർബലമായ തോടെ സംസ്ഥാനത്തെ മിക്ക ജില്ലകളും രൂക്ഷമായ മഴക്കുറവിലുമായി. എന്നാൽ ജൂലൈ പിന്നിടുന്പോൾ കണ്ണൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കണ്ണൂരിൽ രണ്ട് ശതമാനവും കോഴിക്കോട് ആറ് ശതമാനവും അധികമഴ പെയ്തപ്പോൾ കോട്ടയം ജില്ലയിൽ മഴയുടെ അളവ് ശരാശരിയിൽ ഒതുങ്ങി. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് അതിരൂക്ഷമായി തുടരുന്നത്.
വയനാട്ടിൽ 57 ശതമാനവും ഇടുക്കിൽ 43 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരിൽ 37 ശതമാനവും പാലക്കാട് 27 ശതമാനവും കൊല്ലത്ത് 24 ശതമാനവും ആലപ്പുഴയിൽ 23 ശതമാനവും മഴക്കുറവാണുള്ളത്.
ജൂണ്‍ ഒന്നിന് ആരംഭിച്ച കാലവർഷത്തിൽ ഇന്നലെ വരെ കേരളത്തിൽ പെയ്ത മഴയുടെ കണക്ക് ജില്ല തിരിച്ച് മില്ലീമീറ്ററിൽ, ജില്ല-പെയ്ത മഴ(പെയ്യേണ്ട മഴ) എന്ന ക്രമത്തിൽ
കാസർഗോഡ്-1984(2070.3)
കണ്ണൂർ-1901(1870.7)
കോഴിക്കോട്-1930.3(1815.8)
വയനാട്-750.5(1747.1)
മലപ്പുറം-945.3(1397.4)
പാലക്കാട്-757.8(1035.8)
തൃശൂർ-964.3(1533.5)
എറണാകുളം-1097.7(1358.7)
ഇടുക്കി-958.5(1694.6)
കോട്ടയം-1243.1(1241.7)
പത്തനംതിട്ട-946.8(1046.7)
ആലപ്പുഴ-864(1118)
കൊല്ലം-624(820.9)
തിരുവനന്തപുരം-517.2(553.4)