തിരുവനന്തപുരം: കോവിഡ് ബാധിച്ചു പോലീസ് ഉദ്യോഗസ്ഥൻ മരിച്ച സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനായി കടുത്ത മാർഗ നിർദേശങ്ങൾ നൽകി സംസ്ഥാന പോലീസ് മേധാവി. 50 വയസ് കഴിഞ്ഞ പോലീസുകാരെ ഫീൽഡ് ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നു ജില്ലാ പോലീസ് മേധാവിമാർക്കു നൽകിയ നിർദേശത്തിൽ പറയുന്നു.
യാതൊരു വിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇവരെ നിയോഗിക്കരുത്. എന്തെങ്കിലും കാര്യമായ രോഗമുള്ളവരേയും ഇത്തരം ജോലിക്കായി നിയോഗിക്കരുത്. 50 വയസു കഴിഞ്ഞവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാതെ പോലീസ് സ്റ്റേഷൻ ഡ്യൂട്ടിക്കോ മറ്റ് ഓഫീസ് ഡ്യൂട്ടികൾക്കോ നിയോഗിക്കണം. കോവിഡ്ബാധ പോലീസുകാരെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം.
പോലീസുകാർ ഔദ്യോഗിക കാര്യങ്ങളിലും വ്യക്തി ജീവിതത്തിലും എല്ലാ ആരോഗ്യ പ്രോട്ടോകോളും കർശനമായി പാലിക്കണം. കുടുംബങ്ങളുടെ കാര്യത്തിലും മുൻ കരുതലുണ്ടാകണം. ഒൗദ്യോഗിക ആവശ്യങ്ങൾക്കും അടിയന്തര കാര്യങ്ങൾക്കുമല്ലാതെ പോലീസുകാർ മറ്റിടങ്ങളിലുള്ള സന്ദർശനം ഒഴിവാക്കണം. കോവിഡ് ബാധിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കു മികച്ച ചികിത്സ ഉറപ്പാക്കണം. പോലീസുകാരുടെ ക്ഷേമത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ചികിത്സയിലുള്ള ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് റിപ്പോർട്ട് നൽകണം.
പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഓണ്ലൈൻ ക്ലാസുകളും വെബിനാറുകളും സംഘടിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർ ശ്രദ്ധിക്കണം. വയർലെസ് വഴിയുള്ള നിർദേശങ്ങളുമാകാം. വിവിധ പോലീസ് ജില്ലകളിൽ നിന്നുള്ള 69 പേർക്കും സ്പെഷൽ യൂണിറ്റുകളിൽ നിന്നുള്ള എട്ടുപേർക്കും ബറ്റാലിയനുകളിൽ നിന്നുള്ള 15 പേർക്കും ഇതുവരെ കോവിഡ് ബാധിച്ചതായാണ് കണക്ക്.
യാതൊരു വിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇവരെ നിയോഗിക്കരുത്. എന്തെങ്കിലും കാര്യമായ രോഗമുള്ളവരേയും ഇത്തരം ജോലിക്കായി നിയോഗിക്കരുത്. 50 വയസു കഴിഞ്ഞവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കാതെ പോലീസ് സ്റ്റേഷൻ ഡ്യൂട്ടിക്കോ മറ്റ് ഓഫീസ് ഡ്യൂട്ടികൾക്കോ നിയോഗിക്കണം. കോവിഡ്ബാധ പോലീസുകാരെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം.
പോലീസുകാർ ഔദ്യോഗിക കാര്യങ്ങളിലും വ്യക്തി ജീവിതത്തിലും എല്ലാ ആരോഗ്യ പ്രോട്ടോകോളും കർശനമായി പാലിക്കണം. കുടുംബങ്ങളുടെ കാര്യത്തിലും മുൻ കരുതലുണ്ടാകണം. ഒൗദ്യോഗിക ആവശ്യങ്ങൾക്കും അടിയന്തര കാര്യങ്ങൾക്കുമല്ലാതെ പോലീസുകാർ മറ്റിടങ്ങളിലുള്ള സന്ദർശനം ഒഴിവാക്കണം. കോവിഡ് ബാധിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കു മികച്ച ചികിത്സ ഉറപ്പാക്കണം. പോലീസുകാരുടെ ക്ഷേമത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ചികിത്സയിലുള്ള ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് റിപ്പോർട്ട് നൽകണം.
പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഓണ്ലൈൻ ക്ലാസുകളും വെബിനാറുകളും സംഘടിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർ ശ്രദ്ധിക്കണം. വയർലെസ് വഴിയുള്ള നിർദേശങ്ങളുമാകാം. വിവിധ പോലീസ് ജില്ലകളിൽ നിന്നുള്ള 69 പേർക്കും സ്പെഷൽ യൂണിറ്റുകളിൽ നിന്നുള്ള എട്ടുപേർക്കും ബറ്റാലിയനുകളിൽ നിന്നുള്ള 15 പേർക്കും ഇതുവരെ കോവിഡ് ബാധിച്ചതായാണ് കണക്ക്.