ചങ്ങരംകുളം: പ്രശസ്ത നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് കക്കിടിപ്പുറത്തെ താമസ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ജിതേഷ് ഒറ്റയ്ക്കായിരുന്നു താമസം. അടുത്ത കാലത്തായി കരൾ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ചങ്ങരംകുളം സണ്റൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് നിറച്ച് കാത് കുത്താൻ എന്നു വരും എന്റെ അമ്മോമാര് പൊന്നോ..എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകൾ അടുത്ത കാലത്താണ് പുറംലോകം അറിയുന്നത്. ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ട ജിതേഷിന്റെ മാതാവ് ഏഴു വർഷം മുന്പാണ് മരിച്ചത്. ചെറുപ്രായത്തിൽ തന്നെ നാടൻ പാട്ടുകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും നിറഞ്ഞു നിന്ന ജിതേഷ് സ്കൂൾ വേദികളിലും കേരളോത്സവ വേദികളിലും നാടൻപാട്ടിലൂടെ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമക്ക് വേണ്ടി പാട്ടെഴുതി.
പാലോം പാലോം നല്ല നടപ്പാലം അച്ചന്റെ കയ്യും പിടിച്ച് നടക്ക്ണ നേരം..എന്ന് തുടങ്ങുന്ന ഗാനമടക്കം 600 ഓളം പാട്ടുകൾ ജിതേഷ് എഴുതിയിട്ടുണ്ട്. പെയിന്റിംഗ് തൊഴിലായി കൊണ്ടു നടന്ന ജിതേഷ് ബാബു അവിവാഹിതനാണ്. കക്കിടിപ്പുറം സ്വദേശികളായ പരേതരായ നെടുപറന്പിൽ താമിയുടെയും മുണ്ടിയുടെയും മകനാണ്. ഏക സഹോദരി അമ്മിണി.
ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് നിറച്ച് കാത് കുത്താൻ എന്നു വരും എന്റെ അമ്മോമാര് പൊന്നോ..എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകൾ അടുത്ത കാലത്താണ് പുറംലോകം അറിയുന്നത്. ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ട ജിതേഷിന്റെ മാതാവ് ഏഴു വർഷം മുന്പാണ് മരിച്ചത്. ചെറുപ്രായത്തിൽ തന്നെ നാടൻ പാട്ടുകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും നിറഞ്ഞു നിന്ന ജിതേഷ് സ്കൂൾ വേദികളിലും കേരളോത്സവ വേദികളിലും നാടൻപാട്ടിലൂടെ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമക്ക് വേണ്ടി പാട്ടെഴുതി.
പാലോം പാലോം നല്ല നടപ്പാലം അച്ചന്റെ കയ്യും പിടിച്ച് നടക്ക്ണ നേരം..എന്ന് തുടങ്ങുന്ന ഗാനമടക്കം 600 ഓളം പാട്ടുകൾ ജിതേഷ് എഴുതിയിട്ടുണ്ട്. പെയിന്റിംഗ് തൊഴിലായി കൊണ്ടു നടന്ന ജിതേഷ് ബാബു അവിവാഹിതനാണ്. കക്കിടിപ്പുറം സ്വദേശികളായ പരേതരായ നെടുപറന്പിൽ താമിയുടെയും മുണ്ടിയുടെയും മകനാണ്. ഏക സഹോദരി അമ്മിണി.