തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്തു. മാസങ്ങൾക്കു മുന്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയത്. ഈ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണോ അതോ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സംഭവം സബ് ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറെയും ജില്ലാ ട്രഷറി ഓഫീസർ ട്രഷറി ഡയറക്ടറെയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് 31നാണ് വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ സർവീസിൽനിന്നു വിരമിച്ചത്. അതിനു രണ്ടുമാസം മുന്പ് അദ്ദേഹം വിരമിക്കലിനു മുന്നോടിയായുള്ള അവധി (എൽപിആർ) യിലായിരുന്നു. ഇദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ സീനിയർ അക്കൗണ്ടന്റ് സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയത്. ഇടപാട് വിവരങ്ങൾ ഇതു സംബന്ധിച്ച രേഖകളിൽനിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പണം കൈമാറ്റത്തിനുള്ള ഡേ ബുക്കിൽ രണ്ടു കോടി രൂപയുടെ വ്യത്യാസം കാണപ്പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. 27നാണ് രണ്ടു കോടി രൂപയുടെ കുറവ് കണ്ടെത്തിയതെങ്കിലും ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്.
സർവീസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസർ നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റാനായി എന്നതാണ് ട്രഷറി ഉദ്യോഗസ്ഥരെ അന്പരപ്പിക്കുന്നത്. കലക്ടറേറ്റ് മുന്പ് വഞ്ചിയൂരിലായിരുന്നു. അത് പിന്നീട് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്കു മാറ്റിയെങ്കിലും ദൈനംദിന ഉപയോഗത്തിന്േറതല്ലാതെയുള്ള ജില്ലാ കളക്ടറുടെ ചില അക്കൗണ്ടുകൾ ഇവിടെ തുടരുകയായിരുന്നു
കഴിഞ്ഞ മേയ് 31നാണ് വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ സർവീസിൽനിന്നു വിരമിച്ചത്. അതിനു രണ്ടുമാസം മുന്പ് അദ്ദേഹം വിരമിക്കലിനു മുന്നോടിയായുള്ള അവധി (എൽപിആർ) യിലായിരുന്നു. ഇദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ സീനിയർ അക്കൗണ്ടന്റ് സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയത്. ഇടപാട് വിവരങ്ങൾ ഇതു സംബന്ധിച്ച രേഖകളിൽനിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പണം കൈമാറ്റത്തിനുള്ള ഡേ ബുക്കിൽ രണ്ടു കോടി രൂപയുടെ വ്യത്യാസം കാണപ്പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. 27നാണ് രണ്ടു കോടി രൂപയുടെ കുറവ് കണ്ടെത്തിയതെങ്കിലും ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്.
സർവീസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസർ നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റാനായി എന്നതാണ് ട്രഷറി ഉദ്യോഗസ്ഥരെ അന്പരപ്പിക്കുന്നത്. കലക്ടറേറ്റ് മുന്പ് വഞ്ചിയൂരിലായിരുന്നു. അത് പിന്നീട് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്കു മാറ്റിയെങ്കിലും ദൈനംദിന ഉപയോഗത്തിന്േറതല്ലാതെയുള്ള ജില്ലാ കളക്ടറുടെ ചില അക്കൗണ്ടുകൾ ഇവിടെ തുടരുകയായിരുന്നു