എടത്വ/തിരുവല്ല: പുളിക്കീഴിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലവടി പ്രിയദർശിനി ജംഗ്ഷന് സമീപം എക്കപ്പുറത്ത് തുണ്ടിപ്പറന്പിൽ ഏബ്രഹാം മാത്യുവിന്റെ (മോനിച്ചൻ) മകൻ ജിബു ഏബ്രഹാം (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെ പൊടിയാടി പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജിബുവിനെ പരുമല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന്റെ പുറകിലിരുന്ന മണപ്പുറത്ത് കുഞ്ഞുമോന്റെ മകൻ ജെഫിൻ (22) തെറിച്ച് പോയി. പരിക്കേറ്റ ജെഫിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരണം ആശുപത്രിയിലെ വനിതാ ഡോക്ടാറായിരുന്നു കാർ ഓടിച്ചിരുന്നത്. ഈ ഡോക്ടറും ആ സമയത്ത് സ്ഥലത്തെത്തിയ മറ്റൊരു വനിതാ ഡോക്ടറും അപകടവിവരം അറിഞ്ഞു സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസും ചേർന്നായിരുന്നു ജിബുവിനെ ആശുപത്രിയിലെത്തിച്ചത്.
കുവൈറ്റിൽ ജോലിയിലായിരുന്ന ജിബു മൂന്നുമാസം മുന്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ജോലി സ്ഥലത്തേക്കു തിരികെ മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ജിബു. അതിനായി തിരികെ പോകാനുള്ള ടിക്കറ്റ് ബുക്കു ചെയ്യാനായി തിരുവല്ലയ്ക്കു പോകുന്ന അവസരത്തിലായിരുന്നു അപകടം. അമ്മ: ഷേർളി. സഹോദരൻ: ഷിജു. അപകടശേഷം യുവാക്കളെ ആശുപത്രിയിലേക്കു മാറ്റാൻ ഇരുപതു മിനിറ്റോളം വൈകിയതായും പരാതി ഉയരുന്നുണ്ട്.
കുവൈറ്റിൽ ജോലിയിലായിരുന്ന ജിബു മൂന്നുമാസം മുന്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ജോലി സ്ഥലത്തേക്കു തിരികെ മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ജിബു. അതിനായി തിരികെ പോകാനുള്ള ടിക്കറ്റ് ബുക്കു ചെയ്യാനായി തിരുവല്ലയ്ക്കു പോകുന്ന അവസരത്തിലായിരുന്നു അപകടം. അമ്മ: ഷേർളി. സഹോദരൻ: ഷിജു. അപകടശേഷം യുവാക്കളെ ആശുപത്രിയിലേക്കു മാറ്റാൻ ഇരുപതു മിനിറ്റോളം വൈകിയതായും പരാതി ഉയരുന്നുണ്ട്.