കൊച്ചി: കേരള ഹൈക്കോടതി ഉത്തരവു പ്രകാരം പാലാരിവട്ടം മേൽപ്പാലത്തില്‍ ഭാര പരിശോധന നടത്തുന്നതിനും, പരിശോധനാ ഫലം അനുകൂലമെങ്കില്‍ ചെന്നൈ ഐഐടി നിര്‍ദേശിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതിനും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി തടസമല്ലെന്നു കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. സര്‍ക്കാര്‍ നല്കിയ ഹര്‍ജി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.
ഭാര പരിശോധനയ്ക്കും തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ക്കും പരമാവധി മൂന്നു മാസമേ ആവശ്യമുള്ളു. അതിനു കേരള സര്‍ക്കാരിനു ഒരു രൂപ പോലും ചെലവുമില്ല. ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് കരാറുകാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സുപ്രീംകോടതിയിലെ കേസ് മറയാക്കി പാലം തുറക്കല്‍ വൈകിപ്പിക്കുന്നതു മന:പൂര്‍വമാണെന്ന് അസോസിയേഷൻ ആരോപിച്ചു.
ഭാര പരിശോധനയ്ക്കും തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ക്കും പരമാവധി മൂന്നു മാസമേ ആവശ്യമുള്ളു. അതിനു കേരള സര്‍ക്കാരിനു ഒരു രൂപ പോലും ചെലവുമില്ല. ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് കരാറുകാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സുപ്രീംകോടതിയിലെ കേസ് മറയാക്കി പാലം തുറക്കല്‍ വൈകിപ്പിക്കുന്നതു മന:പൂര്‍വമാണെന്ന് അസോസിയേഷൻ ആരോപിച്ചു.