തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റംസിനു നൽകിയ മൊഴികളിൽ വൈരുധ്യങ്ങളേറെ. ഇതു വിലയിരുത്തുന്നതിനും ഫോണിലെ വിവരങ്ങൾ പരിശോധിക്കുന്നതിനുമായി ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഫോണിലെ വിവരങ്ങൾ കസ്റ്റംസ് അധികൃതർ വിശദമായി പരിശോധിക്കും. സ്വർണക്കടത്തു കേസിലെ കൂടുതൽ പ്രതികളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാനാണിത്.
ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ചോദ്യം ചെയ്യൽ ഒൻപതര മണിക്കൂറോളം നീണ്ടു. ശിവശങ്കർ നൽകിയ ഉത്തരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും കസ്റ്റംസ് സംഘം പറയുന്നു. അന്വേഷണ സംഘം ശേഖരിച്ച ഡിജിറ്റൽ തെളിവുകളുമായി മൊഴികൾ പലതും ഒത്തുപോകുന്നില്ല. ഒന്നാംപ്രതി സരിത്തുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ശിവശങ്കറിന് ഉത്തരമില്ലായിരുന്നു. പ്രതികളുമായി സൗഹൃദം മാത്രമാണുള്ളതെന്നാണു മൊഴി.
സ്വപ്നയെ കഴിഞ്ഞ നാലു വർഷമായി അറിയാമെന്നും സന്ദീപിനെയും സരിത്തിനെയും അവരാണ് തനിക്കു പരിചയപ്പെടുത്തിയതെന്നും ശിവശങ്കർ മൊഴി നൽകി. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലായിരുന്നു പരിചയം. കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്ളാറ്റിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് സമീപമുള്ള തന്റെ ഫ്ളാറ്റിൽ സ്വപ്നയും വന്നിട്ടുണ്ട്. അവരുടെ കുടുംബ ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങൾ മിക്കതും ചടങ്ങുകളിലേതാണ്. സ്വർണക്കടത്തു സംഘവുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നു കരുതിയിരുന്നില്ല. സ്വപ്ന വഴിയാണു സരിത്തിനെ പരിചയപ്പെട്ടത്.കോണ്‍സുലേറ്റിലെ പിആർഒ എന്നാണ് പരിചയപ്പെടുത്തിയത്. സ്വപ്നയോടൊപ്പം പല തവണ സന്ദീപിനെ കാണുകയും പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തു. സന്ദീപ് തന്റെ ഫ്ളാറ്റിൽ വന്നിട്ടുണ്ടെന്ന് സമ്മതിച്ച ശിവശങ്കറിന് സന്ദീപുമായി ദീർഘ നേരം നടത്തിയ ഫോണ്‍ വിളികളെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല.
ശിവശങ്കറിന്റെ മൊഴിയെടുത്തതിനു പിന്നാലെ സരിത്തിനെ കസ്റ്റംസ് ഇന്നലെ വീണ്ടും ചോദ്യംചെയ്തപ്പോൾ ഉത്തരങ്ങളിലെ വൈരുധ്യങ്ങൾ ബോധ്യമായതായാണു വിവരം. കസ്റ്റംസ് നിയമത്തിന്റെ 108 വകുപ്പനുസരിച്ച് രേഖപ്പെടുത്തിയ മൊഴി തെളിവാണ്, അത് പിന്നീട് മാറ്റാനാവില്ല. മൊഴികളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സൈബർ സെൽ പരിശോധിക്കും
തിരുവനന്തപുരം: കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോണ്‍ സൈബർ പരിശോധനയ്ക്ക് അയയ്ക്കും. പരിശോധന ഫലം നിർണായകമാണ്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ ശിവശങ്കറിന്റെ ഈ ഫോണിലേക്കാണ് ബന്ധപ്പെട്ടിരുന്നത്. മറ്റു പ്രതികളുടെ ഫോണുകളും കസ്റ്റംസിന്റെ കൈവശമുണ്ട്.
ഫോണിലുള്ള വിവരങ്ങൾ നശിപ്പിച്ചാലും വീണ്ടെടുക്കാനാകും. ഫോണ്‍ കൈവശമുള്ള വ്യക്തി യാത്ര ചെയ്ത സ്ഥലങ്ങളും കണ്ടെത്താം. സ്വർണക്കടത്ത് കേസിൽ ഇത് നിർണായകമാണ്. സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹോട്ടൽ, ഫ്ളാറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ ഇക്കാര്യം വ്യക്തമാകുമെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ചോദ്യം ചെയ്യൽ ഒൻപതര മണിക്കൂറോളം നീണ്ടു. ശിവശങ്കർ നൽകിയ ഉത്തരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും കസ്റ്റംസ് സംഘം പറയുന്നു. അന്വേഷണ സംഘം ശേഖരിച്ച ഡിജിറ്റൽ തെളിവുകളുമായി മൊഴികൾ പലതും ഒത്തുപോകുന്നില്ല. ഒന്നാംപ്രതി സരിത്തുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ശിവശങ്കറിന് ഉത്തരമില്ലായിരുന്നു. പ്രതികളുമായി സൗഹൃദം മാത്രമാണുള്ളതെന്നാണു മൊഴി.
സ്വപ്നയെ കഴിഞ്ഞ നാലു വർഷമായി അറിയാമെന്നും സന്ദീപിനെയും സരിത്തിനെയും അവരാണ് തനിക്കു പരിചയപ്പെടുത്തിയതെന്നും ശിവശങ്കർ മൊഴി നൽകി. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലായിരുന്നു പരിചയം. കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്ളാറ്റിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് സമീപമുള്ള തന്റെ ഫ്ളാറ്റിൽ സ്വപ്നയും വന്നിട്ടുണ്ട്. അവരുടെ കുടുംബ ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങൾ മിക്കതും ചടങ്ങുകളിലേതാണ്. സ്വർണക്കടത്തു സംഘവുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നു കരുതിയിരുന്നില്ല. സ്വപ്ന വഴിയാണു സരിത്തിനെ പരിചയപ്പെട്ടത്.കോണ്‍സുലേറ്റിലെ പിആർഒ എന്നാണ് പരിചയപ്പെടുത്തിയത്. സ്വപ്നയോടൊപ്പം പല തവണ സന്ദീപിനെ കാണുകയും പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തു. സന്ദീപ് തന്റെ ഫ്ളാറ്റിൽ വന്നിട്ടുണ്ടെന്ന് സമ്മതിച്ച ശിവശങ്കറിന് സന്ദീപുമായി ദീർഘ നേരം നടത്തിയ ഫോണ്‍ വിളികളെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല.
ശിവശങ്കറിന്റെ മൊഴിയെടുത്തതിനു പിന്നാലെ സരിത്തിനെ കസ്റ്റംസ് ഇന്നലെ വീണ്ടും ചോദ്യംചെയ്തപ്പോൾ ഉത്തരങ്ങളിലെ വൈരുധ്യങ്ങൾ ബോധ്യമായതായാണു വിവരം. കസ്റ്റംസ് നിയമത്തിന്റെ 108 വകുപ്പനുസരിച്ച് രേഖപ്പെടുത്തിയ മൊഴി തെളിവാണ്, അത് പിന്നീട് മാറ്റാനാവില്ല. മൊഴികളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സൈബർ സെൽ പരിശോധിക്കും
തിരുവനന്തപുരം: കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോണ്‍ സൈബർ പരിശോധനയ്ക്ക് അയയ്ക്കും. പരിശോധന ഫലം നിർണായകമാണ്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ ശിവശങ്കറിന്റെ ഈ ഫോണിലേക്കാണ് ബന്ധപ്പെട്ടിരുന്നത്. മറ്റു പ്രതികളുടെ ഫോണുകളും കസ്റ്റംസിന്റെ കൈവശമുണ്ട്.
ഫോണിലുള്ള വിവരങ്ങൾ നശിപ്പിച്ചാലും വീണ്ടെടുക്കാനാകും. ഫോണ്‍ കൈവശമുള്ള വ്യക്തി യാത്ര ചെയ്ത സ്ഥലങ്ങളും കണ്ടെത്താം. സ്വർണക്കടത്ത് കേസിൽ ഇത് നിർണായകമാണ്. സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹോട്ടൽ, ഫ്ളാറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ ഇക്കാര്യം വ്യക്തമാകുമെന്നാണ് കരുതുന്നത്.