കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ കസ്റ്റംസിനു ലഭിച്ചതായാണ് വിവരം.
സ്വപ്നയ്ക്കും സരിത്തിനും കള്ളക്കടത്ത് സംഘമായോ മറ്റേതെങ്കിലും ബിസിനസ് ഉള്ളതായി അറിയില്ലെന്നായിരുന്നു ശിവശങ്കര്‍ കസ്റ്റംസിനോട് പറഞ്ഞത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കർ മൊഴി നല്‍കിയിരുന്നു. സന്ദീപിന്റെ സഹോദരന് സ്വരൂപിന്റെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി യെന്നും സൂചനയുണ്ട്. സന്ദീപിന്റെ ബിസിനസ് കാര്യങ്ങളും സാമ്പത്തിക ഇടപാടുകളിലും സ്വരൂപിനും പങ്കുണ്ടെന്നാണു വിവരം.
സ്വപ്നയ്ക്കും സരിത്തിനും കള്ളക്കടത്ത് സംഘമായോ മറ്റേതെങ്കിലും ബിസിനസ് ഉള്ളതായി അറിയില്ലെന്നായിരുന്നു ശിവശങ്കര്‍ കസ്റ്റംസിനോട് പറഞ്ഞത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കർ മൊഴി നല്‍കിയിരുന്നു. സന്ദീപിന്റെ സഹോദരന് സ്വരൂപിന്റെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി യെന്നും സൂചനയുണ്ട്. സന്ദീപിന്റെ ബിസിനസ് കാര്യങ്ങളും സാമ്പത്തിക ഇടപാടുകളിലും സ്വരൂപിനും പങ്കുണ്ടെന്നാണു വിവരം.