തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം എന്തുകൊണ്ടു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നീളുന്നില്ലെന്നും ബിജെപിക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണക്കടത്തിന്റെ എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് നടന്നിരിക്കുന്നത്.
പലഘട്ടത്തിലും കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. രണ്ടാം പ്രതി സ്വപ്നാ സുരേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചാണ് അവർക്ക് ഐടി വകുപ്പിൽ ജോലി നൽകിയത്.
തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ല.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലഘട്ടത്തിലും കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. രണ്ടാം പ്രതി സ്വപ്നാ സുരേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചാണ് അവർക്ക് ഐടി വകുപ്പിൽ ജോലി നൽകിയത്.
തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ല.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.