കൊച്ചി: മാതാപിതാക്കള്‍ക്കു കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു സംരക്ഷണം ഏറ്റെടുത്ത ആറുമാസം പ്രായമായ കുഞ്ഞിനെ ഡോ. മേരി അനിത മാതാപിതാക്കളെ തിരികെയേല്‍പ്പിച്ചു. ഒരുമാസത്തോളം തന്നോടൊപ്പം കഴിഞ്ഞ ഉണ്ണിയെന്നു വിളിച്ച കുഞ്ഞിനെ തിരികെയേല്പ്പിക്കുമ്പോള് സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഡോ. മേരി അനിതയ്ക്കു വിതുമ്പലടക്കാനായില്ല. വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് ഇന്നലെ വൈറ്റിലയിലെ വൃന്ദാവന്‍ അപ്പാര്‍ട്ട്മെന്റ് സാക്ഷിയായത്.
ഹരിയാനയിലെ ആശുപത്രിയില്‍ നഴ്സുമാരായിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ എല്‍ദോസും ഷീനയും കോവിഡ് ബാധിച്ച് കഴിഞ്ഞമാസം ചികിത്സയിലായതോടെയാണ് ആറുമാസം പ്രായമുള്ള ഇവരുടെ മകൻ എല്‍വിന്റെ സംരക്ഷണം ഒരു മാസം മുമ്പ് മേരി അനിത ഏറ്റെടുത്തത്. ഡല്‍ഹിയില്‍നിന്ന് എത്തിയതായിരുന്നു കുടുംബം. നാട്ടിലെത്തിയ ഉടനെ എല്‍ദോസിനു കോവിഡ് പോസിറ്റീവായി. പിന്നാലെ ഷീനയും.
കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും അവനെ ആര് സംരക്ഷിക്കുമെന്നതു പ്രശ്നമായി. കോവിഡ് ബാധിച്ച അമ്മയുടെ കുഞ്ഞിനെ പരിചരിക്കാന്‍ ഒരാളെ ലഭിക്കുമോയെന്നു ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുദിവസം പലതലത്തില്‍ അന്വേഷണങ്ങള്‍ നടന്നു. ഇതിനിടെ ജില്ലയിലെ ദുരിതനിവാരണ സമിതി അംഗവും സാമൂഹിക പ്രവര്‍ത്തകയുമായ മേരി അനിത താന്‍ കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നു സ്വമേധയാ അറിയിക്കുകയായിരുന്നു.
ഇക്കാര്യം വീട്ടിലറിയിച്ചപ്പോള്‍ അഭിഭാഷകനായ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കും പൂര്‍ണസമ്മതം. ഇതോടെ ജൂണ്‍ 15നു മേരി അനിത കുഞ്ഞിനൊപ്പം താമസമാക്കി. ആദ്യ 11 ദിവസം കളമശേരി മെഡിക്കല്‍ കോളജിലായിരുന്നു ക്വാറന്റൈന്. പിന്നീട് വൈറ്റിലയിലെ ഫ്ളാറ്റിലേക്കു മാറി. 19നു കുട്ടിയുടെ രണ്ടാം ടെസ്റ്റ് ഫലവും നെഗറ്റീവായി.
രോഗമുക്തരായ പിതാവ് എല്‍ദോസും മാതാവ് ഷീനയും 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയാണ് ഇന്നലെ കുഞ്ഞിനെ സ്വീകരിക്കാനെത്തിയത്.
കുഞ്ഞ് തിരികെ പോയതോടെ മനസ് ശൂന്യമായ തോന്നലാണുണ്ടായതെന്നു മേരി അനിത പറയുന്നു. വൈകിട്ട് കുഞ്ഞിനെ കാണാന്‍ വീഡിയോ കോള്‍ ചെയ്തതോടെയാണ് അല്പം ആശ്വാസമായത്. എല്വിന് മടങ്ങിയെങ്കിലും സ്വകുടുംബത്തിലേക്കു തിരികെ എത്താനായതിന്റെ സന്തോഷവും മേരി അനിത പങ്കുവച്ചു.ഭര്‍ത്താവ് അഡ്വ. സാബു തൊഴുപ്പാടന്‍, മക്കളായ നിംറോദ്, മനാസെ, മൗഷ്നി ഇസബേല്‍ എന്നിവരും കുഞ്ഞിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ഡോ. മേരി അനിത. സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഇവര്‍ ജീവിതത്തിന്റെ നല്ലൊരു സമയവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ് ചെലവഴിക്കുന്നത്.
ഹരിയാനയിലെ ആശുപത്രിയില്‍ നഴ്സുമാരായിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ എല്‍ദോസും ഷീനയും കോവിഡ് ബാധിച്ച് കഴിഞ്ഞമാസം ചികിത്സയിലായതോടെയാണ് ആറുമാസം പ്രായമുള്ള ഇവരുടെ മകൻ എല്‍വിന്റെ സംരക്ഷണം ഒരു മാസം മുമ്പ് മേരി അനിത ഏറ്റെടുത്തത്. ഡല്‍ഹിയില്‍നിന്ന് എത്തിയതായിരുന്നു കുടുംബം. നാട്ടിലെത്തിയ ഉടനെ എല്‍ദോസിനു കോവിഡ് പോസിറ്റീവായി. പിന്നാലെ ഷീനയും.
കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും അവനെ ആര് സംരക്ഷിക്കുമെന്നതു പ്രശ്നമായി. കോവിഡ് ബാധിച്ച അമ്മയുടെ കുഞ്ഞിനെ പരിചരിക്കാന്‍ ഒരാളെ ലഭിക്കുമോയെന്നു ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുദിവസം പലതലത്തില്‍ അന്വേഷണങ്ങള്‍ നടന്നു. ഇതിനിടെ ജില്ലയിലെ ദുരിതനിവാരണ സമിതി അംഗവും സാമൂഹിക പ്രവര്‍ത്തകയുമായ മേരി അനിത താന്‍ കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നു സ്വമേധയാ അറിയിക്കുകയായിരുന്നു.
ഇക്കാര്യം വീട്ടിലറിയിച്ചപ്പോള്‍ അഭിഭാഷകനായ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കും പൂര്‍ണസമ്മതം. ഇതോടെ ജൂണ്‍ 15നു മേരി അനിത കുഞ്ഞിനൊപ്പം താമസമാക്കി. ആദ്യ 11 ദിവസം കളമശേരി മെഡിക്കല്‍ കോളജിലായിരുന്നു ക്വാറന്റൈന്. പിന്നീട് വൈറ്റിലയിലെ ഫ്ളാറ്റിലേക്കു മാറി. 19നു കുട്ടിയുടെ രണ്ടാം ടെസ്റ്റ് ഫലവും നെഗറ്റീവായി.
രോഗമുക്തരായ പിതാവ് എല്‍ദോസും മാതാവ് ഷീനയും 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയാണ് ഇന്നലെ കുഞ്ഞിനെ സ്വീകരിക്കാനെത്തിയത്.
കുഞ്ഞ് തിരികെ പോയതോടെ മനസ് ശൂന്യമായ തോന്നലാണുണ്ടായതെന്നു മേരി അനിത പറയുന്നു. വൈകിട്ട് കുഞ്ഞിനെ കാണാന്‍ വീഡിയോ കോള്‍ ചെയ്തതോടെയാണ് അല്പം ആശ്വാസമായത്. എല്വിന് മടങ്ങിയെങ്കിലും സ്വകുടുംബത്തിലേക്കു തിരികെ എത്താനായതിന്റെ സന്തോഷവും മേരി അനിത പങ്കുവച്ചു.ഭര്‍ത്താവ് അഡ്വ. സാബു തൊഴുപ്പാടന്‍, മക്കളായ നിംറോദ്, മനാസെ, മൗഷ്നി ഇസബേല്‍ എന്നിവരും കുഞ്ഞിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ഡോ. മേരി അനിത. സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഇവര്‍ ജീവിതത്തിന്റെ നല്ലൊരു സമയവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ് ചെലവഴിക്കുന്നത്.