കൊണ്ടോട്ടി:തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത രണ്ടുപേർ മലപ്പുറം ജില്ലയിലെ കരിപ്പൂർ വിമാനത്താവള പരിസരവാസികൾ. ഐക്കരപ്പടി വെണ്ണായൂർ പന്നിക്കോട്ടിൽ മുഹമ്മദ് ഷാഫി(37), കൊണ്ടോട്ടി കാളോത്ത് ഓന്നാം മൈലിൽ ഹംജത്തലി(51) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്.
സ്വർണം കടത്താൻ ഉപയോഗിച്ച അംജത് അലിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്തിനു പണമിറക്കിയവരിൽ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ മുഹമ്മദ് ഷാഫി പതിവായി വിദേശത്ത് പോയി മടങ്ങിവരുന്നയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാട്ടിൽ അധികസമയം ഉണ്ടാകാറില്ലെന്ന് നാട്ടുകാരും പറയുന്നു. കോവിഡ്- 19 ലോക്ക് ഡൗണ്‍ സമയത്താണ് ഷാഫി നാട്ടിലുണ്ടായത്. ദുബായിൽ സിസിടിവി കാമറകളുടെ കച്ചവടമുണ്ടായിരുന്നു.
കരിപ്പൂരിൽ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്ന കാരിയർമാരിൽ നിന്നു സ്വർണം സ്വീകരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ഷാഫിക്ക് കൃത്യമായ പങ്കുണ്ടെന്നു അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആഢംബര കാറുകളിലാണ് യാത്ര. ബിസിനസുമായി ബന്ധപ്പെട്ട സന്ദർശക വിസയിലാണ് വിദേശയാത്രകൾ നടത്തുന്നത്. ആയതിനാൽ സംശയിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഷാഫിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. സ്വകാര്യബസുകളുടെ നടത്തിപ്പുകാരനാണ് കൊണ്ടോട്ടി കാളോത്ത് അംജത്തലി. ഈ മേൽവിലാസത്തിൽ നിന്നാണ് സ്വർണക്കടത്തിലേക്ക് തിരിയുന്നത്. എന്നാൽ അതീവ രഹസ്യമായാണ് അംജത്തലിയുടെ നീക്കങ്ങൾ.
പിടിയിലാകുന്നതുവരെ നാട്ടുകാർക്കോ കുടുംബാംഗങ്ങൾക്കോ അംജത്തലിക്ക് ഇത്തരത്തിലുളള ഇടപാടുളളത് അറിയില്ല. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായാണ് അംജത്തലിയുടെ ഇടപാടുകൾ. ഒന്നിലധികം സ്വകാര്യബസുകളുളള അംജത്തലി മാന്യമായാണ് നാട്ടുകാരോട് ഇടപെടാറ്. കഴിഞ്ഞ ദിവസം രാത്രിയാണ് എൻഐഎ ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്വർണം കടത്താൻ ഉപയോഗിച്ച അംജത് അലിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്തിനു പണമിറക്കിയവരിൽ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ മുഹമ്മദ് ഷാഫി പതിവായി വിദേശത്ത് പോയി മടങ്ങിവരുന്നയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാട്ടിൽ അധികസമയം ഉണ്ടാകാറില്ലെന്ന് നാട്ടുകാരും പറയുന്നു. കോവിഡ്- 19 ലോക്ക് ഡൗണ്‍ സമയത്താണ് ഷാഫി നാട്ടിലുണ്ടായത്. ദുബായിൽ സിസിടിവി കാമറകളുടെ കച്ചവടമുണ്ടായിരുന്നു.
കരിപ്പൂരിൽ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്ന കാരിയർമാരിൽ നിന്നു സ്വർണം സ്വീകരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ഷാഫിക്ക് കൃത്യമായ പങ്കുണ്ടെന്നു അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആഢംബര കാറുകളിലാണ് യാത്ര. ബിസിനസുമായി ബന്ധപ്പെട്ട സന്ദർശക വിസയിലാണ് വിദേശയാത്രകൾ നടത്തുന്നത്. ആയതിനാൽ സംശയിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഷാഫിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. സ്വകാര്യബസുകളുടെ നടത്തിപ്പുകാരനാണ് കൊണ്ടോട്ടി കാളോത്ത് അംജത്തലി. ഈ മേൽവിലാസത്തിൽ നിന്നാണ് സ്വർണക്കടത്തിലേക്ക് തിരിയുന്നത്. എന്നാൽ അതീവ രഹസ്യമായാണ് അംജത്തലിയുടെ നീക്കങ്ങൾ.
പിടിയിലാകുന്നതുവരെ നാട്ടുകാർക്കോ കുടുംബാംഗങ്ങൾക്കോ അംജത്തലിക്ക് ഇത്തരത്തിലുളള ഇടപാടുളളത് അറിയില്ല. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായാണ് അംജത്തലിയുടെ ഇടപാടുകൾ. ഒന്നിലധികം സ്വകാര്യബസുകളുളള അംജത്തലി മാന്യമായാണ് നാട്ടുകാരോട് ഇടപെടാറ്. കഴിഞ്ഞ ദിവസം രാത്രിയാണ് എൻഐഎ ഇയാളെ കസ്റ്റഡിയിലെടുത്തത്.