ശബരിമല: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര ശ്രീകോവിൽ നട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.
ഇന്നു പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിർമാല്യവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമവും ഉണ്ടാകും.
നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം, സഹസ്ര കലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടാകുകയില്ല. 20 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഇക്കുറിയും നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല. കര്ക്കടകവാവുബലിയായ 20 ന് പമ്പയില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടാകില്ല.
ഇന്നു പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിർമാല്യവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമവും ഉണ്ടാകും.
നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം, സഹസ്ര കലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടാകുകയില്ല. 20 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഇക്കുറിയും നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല. കര്ക്കടകവാവുബലിയായ 20 ന് പമ്പയില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടാകില്ല.