കൊച്ചി: ഐക്യത്തിന്റെയും മതസൗഹാർദത്തിന്റെയും അടയാളവും ക്രൈസ്തവരുടെ പവിത്രമായ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ കത്തീഡ്രൽ ഒരു മോസ്ക് ആക്കി മാറ്റാനുള്ള തുർക്കി പ്രസിഡന്റിന്റെ തീരുമാനത്തിൽ കേരള ഇന്റർ ചർച്ച് കൗണ്‍സിൽ അതീവ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി.
ആറാം നൂറ്റാണ്ടിൽ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയർത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരന്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളിൽ ക്രൈസ്തവവിശ്വാസികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.
ഈ വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പ ജൂലൈ പന്ത്രണ്ടിനു വിശുദ്ധ പത്രോസിന്റെ ബസിലിക്ക അങ്കണത്തിൽ നൽകിയ സന്ദേശത്തിൽ പങ്കുവച്ച വികാരങ്ങളോടും കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമി ഒന്നാമനും റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് കിറിലും പ്രകടിപ്പിച്ച വേദനയോടും ഉൽകണ്ഠയോടും തുർക്കിയുടെ പ്രസിഡന്റിന് വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ചസ് എഴുതിയ കത്തിലെ ആവശ്യങ്ങളോടും ലോകമാസകലമുള്ള വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ വികാരങ്ങളോടും തങ്ങൾ ചേർന്നുനിൽക്കുന്നുവെന്നും തുർക്കി പ്രസിഡന്റ് എടുത്തിരിക്കുന്ന ദൗർഭാഗ്യകരമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളത്തിലെ വിവിധ ക്രൈസ്തവസഭകളിലെ മേലധ്യക്ഷന്മാർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാനും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ, യാക്കോബായ സുറിയാനി സഭാധ്യക്ഷൻ കാതോലിക്കോസ് ബസേലിയോസ് തോമസ് പ്രഥമൻ, സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗണ്‍സിൽ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, മലങ്കര മാർത്തോമാ സുറിയാനി സഭാധ്യക്ഷൻ ജോസഫ് മാർതോമാ മെത്രാപ്പോലീത്താ, തൃശൂർ പൗരസ്ത്യ കൽദായ സുറിയാനി സഭാ മെത്രാപ്പോലീത്ത ഡോ. മാർ അപ്രേം, സിഎസ്ഐ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലം എന്നിവരാണ് സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചത്.
ആറാം നൂറ്റാണ്ടിൽ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയർത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരന്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളിൽ ക്രൈസ്തവവിശ്വാസികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.
ഈ വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പ ജൂലൈ പന്ത്രണ്ടിനു വിശുദ്ധ പത്രോസിന്റെ ബസിലിക്ക അങ്കണത്തിൽ നൽകിയ സന്ദേശത്തിൽ പങ്കുവച്ച വികാരങ്ങളോടും കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമി ഒന്നാമനും റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് കിറിലും പ്രകടിപ്പിച്ച വേദനയോടും ഉൽകണ്ഠയോടും തുർക്കിയുടെ പ്രസിഡന്റിന് വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ചസ് എഴുതിയ കത്തിലെ ആവശ്യങ്ങളോടും ലോകമാസകലമുള്ള വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ വികാരങ്ങളോടും തങ്ങൾ ചേർന്നുനിൽക്കുന്നുവെന്നും തുർക്കി പ്രസിഡന്റ് എടുത്തിരിക്കുന്ന ദൗർഭാഗ്യകരമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളത്തിലെ വിവിധ ക്രൈസ്തവസഭകളിലെ മേലധ്യക്ഷന്മാർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാനും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ, യാക്കോബായ സുറിയാനി സഭാധ്യക്ഷൻ കാതോലിക്കോസ് ബസേലിയോസ് തോമസ് പ്രഥമൻ, സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗണ്‍സിൽ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, മലങ്കര മാർത്തോമാ സുറിയാനി സഭാധ്യക്ഷൻ ജോസഫ് മാർതോമാ മെത്രാപ്പോലീത്താ, തൃശൂർ പൗരസ്ത്യ കൽദായ സുറിയാനി സഭാ മെത്രാപ്പോലീത്ത ഡോ. മാർ അപ്രേം, സിഎസ്ഐ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലം എന്നിവരാണ് സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചത്.