കൊച്ചി: റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാർ നടപടി ജനാധിപത്യവിരുദ്ധവും റബര്‍ കര്‍ഷകരെ ഒന്നാകെ കടക്കെണിയിലാക്കുന്നതുമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കോവിഡ് -19 പ്രത്യാഘാതത്താല്‍ പ്രതിസന്ധിയിലായ കാര്‍ഷികമേഖലയെ കൂടുതല്‍ ദുരിതത്തിലേക്കു നയിക്കുന്നതാണു സര്‍ക്കാര്‍ തീരുമാനം. കത്തോലിക്ക കോണ്‍ഗ്രസ് സമഗ്ര കാര്‍ഷിക വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2022ഓടെ കര്‍ഷകരുടെ വരുമാനം ഇരിട്ടിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും അവകാശപ്പെട്ടത്തിനു നേരേ വിരുദ്ധമായി കര്‍ഷകരെ പൂര്‍ണമായും അവഗണിക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. റബര്‍ ആക്ട് റദ്ദാക്കുന്നതിലൂടെ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തലാകുകയും ഇതുമൂലം റബറിന്റെ തറവിലയും താങ്ങുവിലയും നിശ്ചയിക്കാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക അനുകൂല നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം.
ഗ്ലോബല്‍, രൂപതാ ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.
2022ഓടെ കര്‍ഷകരുടെ വരുമാനം ഇരിട്ടിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും അവകാശപ്പെട്ടത്തിനു നേരേ വിരുദ്ധമായി കര്‍ഷകരെ പൂര്‍ണമായും അവഗണിക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. റബര്‍ ആക്ട് റദ്ദാക്കുന്നതിലൂടെ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തലാകുകയും ഇതുമൂലം റബറിന്റെ തറവിലയും താങ്ങുവിലയും നിശ്ചയിക്കാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക അനുകൂല നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം.
ഗ്ലോബല്‍, രൂപതാ ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.