കോട്ടയം: കോവിഡ് കാലഘട്ടത്തിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ വെന്റിലേറ്റർ ഘടിപ്പിക്കുന്നതിനായി ചെലവ് കുറഞ്ഞ കൃത്യതയാർന്ന സാങ്കേതിക വിദ്യ ലളിതമായി വികസിപ്പിച്ചെടുത്തു തെള്ളകം കാരിത്താസ് ആശുപത്രി. ചുരുങ്ങിയ ചെലവിൽ നിർമിച്ചിരിക്കുന്ന ഈ വീഡിയോ ലാറിൻജോസ്- കോപ്പ് ഉപകരണം വഴി ഓപ്പറേറ്റർക്കിതു സ്മാർട്ട് ഫോണ്, കംപ്യൂട്ടർ, ആൻഡ്രോയിഡ് ടെലിവിഷൻ എന്നിവയിലേക്ക് വയർലെസായി 20 മീറ്റർ ദൂരപരിധിയിൽ വരെ കണക്റ്റ് ചെയ്യുവാനും അതിലൂടെ രോഗിയും ഓപ്പറേറ്ററും തമ്മിൽ നിശ്ചിത ദൂരം നിലനിർത്തി endotracheal intubation നടത്താനും സാധിക്കും.
കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലെത്തി നിൽകുന്ന ഈ അവസരത്തിൽ അത്യാസന്ന നിലയിലുള്ള രോഗിയിൽ പരസഹായമില്ലാതെ ശ്വസനനാളത്തിലേക്കു endotracheal ട്യൂബ് വഴി വെന്റിലേറ്റർ ഘടിപ്പിക്കുന്പോൾ ഓപ്പറേറ്റർക്കു രോഗിയുമായി വളരെ അടുത്ത സന്പർക്കം വേണ്ടതിനാൽ, അതുവഴി രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനു ബദലായി ഒരു വീഡിയോ ലാറിൻജോസ്കോപ്പ് നിലവിൽ ഉണ്ടെങ്കിലും ഇതിൻറെ അമിതവില മൂലം എല്ലാ ആശുപത്രികളിലും ലഭ്യമല്ല.
ഇതിനൊരു പരിഹാരമായാണ് കാരിത്താസ് ആശുപത്രിയിലെ ആർഎംഒ ഡോ. നൈസ് വർഗീസിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ലളിതവും കൃത്യതയാർന്നതുമായ വീഡിയോ ലാറിൻജോസ്കോപ്പ്. 5000 രൂപയിൽ താഴെ മാത്രം നിർമാണ ചെലവുള്ള ഈ ഉദ്യമത്തിൽ ഡോ. ജോണി ജോസഫ്, ഡോ. ദീപക് ഡേവിഡ്സണ്, ഡോ നിഷ പാറ്റാനി, ഡോ. അഞ്ജു എം. ദേവസ്യ, ഡോ. ജോണ് മാത്യു, ഡോ. റബേക്ക സക്കറിയ, ഡോ. നവീൻ വടക്കൻ, ഡോ. ആൻ ജോസഫ് തുടങ്ങി കാരിത്താസിലെ വിവിധ രംഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്്ടർമാർ രൂപകല്പനയിലും സുരക്ഷാ പഠനങ്ങളിലും പങ്കാളികളായി. ഉപകരണം വാട്ടർപ്രൂഫായതിനാൽ അണുനശീകരണം നടത്തി പുനരുപയോഗിക്കുവാനും സാധിക്കും.
ആരോഗ്യ രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്താൽ പുതിയ കാൽവയ്പുകൾ നടത്താൻ കാരിത്താസ് റിസേർച് ടീം നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് പുതിയ ആവിഷ്ക്കാരമെന്നു ഡയറക്്ടർ റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. കോവിഡ് രോഗ വ്യാപനം തടയുന്നതിനായി കാരിത്താസ് റീസേർച് ടീം നിർമിച്ച ചെലവു കുറഞ്ഞ ഫേസ് ഷിൽഡ് ധാരാളം ആളുകൾക്ക് പ്രയോജനകരമാണ്. ഇത്തരം നൂതന സംരഭങ്ങൾക്കു കൂടുതൽ പ്രോത്സാഹനം നല്കുമെന്നും ഡയറക്്ടർ ഫാ. ബിനു അറിയിച്ചു.
കോവിഡ് സമൂഹ വ്യാപന ഘട്ടത്തിലെത്തി നിൽകുന്ന ഈ അവസരത്തിൽ അത്യാസന്ന നിലയിലുള്ള രോഗിയിൽ പരസഹായമില്ലാതെ ശ്വസനനാളത്തിലേക്കു endotracheal ട്യൂബ് വഴി വെന്റിലേറ്റർ ഘടിപ്പിക്കുന്പോൾ ഓപ്പറേറ്റർക്കു രോഗിയുമായി വളരെ അടുത്ത സന്പർക്കം വേണ്ടതിനാൽ, അതുവഴി രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനു ബദലായി ഒരു വീഡിയോ ലാറിൻജോസ്കോപ്പ് നിലവിൽ ഉണ്ടെങ്കിലും ഇതിൻറെ അമിതവില മൂലം എല്ലാ ആശുപത്രികളിലും ലഭ്യമല്ല.
ഇതിനൊരു പരിഹാരമായാണ് കാരിത്താസ് ആശുപത്രിയിലെ ആർഎംഒ ഡോ. നൈസ് വർഗീസിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ലളിതവും കൃത്യതയാർന്നതുമായ വീഡിയോ ലാറിൻജോസ്കോപ്പ്. 5000 രൂപയിൽ താഴെ മാത്രം നിർമാണ ചെലവുള്ള ഈ ഉദ്യമത്തിൽ ഡോ. ജോണി ജോസഫ്, ഡോ. ദീപക് ഡേവിഡ്സണ്, ഡോ നിഷ പാറ്റാനി, ഡോ. അഞ്ജു എം. ദേവസ്യ, ഡോ. ജോണ് മാത്യു, ഡോ. റബേക്ക സക്കറിയ, ഡോ. നവീൻ വടക്കൻ, ഡോ. ആൻ ജോസഫ് തുടങ്ങി കാരിത്താസിലെ വിവിധ രംഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്്ടർമാർ രൂപകല്പനയിലും സുരക്ഷാ പഠനങ്ങളിലും പങ്കാളികളായി. ഉപകരണം വാട്ടർപ്രൂഫായതിനാൽ അണുനശീകരണം നടത്തി പുനരുപയോഗിക്കുവാനും സാധിക്കും.
ആരോഗ്യ രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്താൽ പുതിയ കാൽവയ്പുകൾ നടത്താൻ കാരിത്താസ് റിസേർച് ടീം നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് പുതിയ ആവിഷ്ക്കാരമെന്നു ഡയറക്്ടർ റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. കോവിഡ് രോഗ വ്യാപനം തടയുന്നതിനായി കാരിത്താസ് റീസേർച് ടീം നിർമിച്ച ചെലവു കുറഞ്ഞ ഫേസ് ഷിൽഡ് ധാരാളം ആളുകൾക്ക് പ്രയോജനകരമാണ്. ഇത്തരം നൂതന സംരഭങ്ങൾക്കു കൂടുതൽ പ്രോത്സാഹനം നല്കുമെന്നും ഡയറക്്ടർ ഫാ. ബിനു അറിയിച്ചു.