നിലന്പൂർ: പ്രമുഖ ഹിപ്നോതെറാപ്പി വിദഗ്ധനായ ജോണ്സണ് ഐരൂർ(73) അന്തരിച്ചു. നിലന്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു മരണം.
പ്രമാദമായ ചേകന്നൂർ മൗലവി കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ ഹിപ്നോ അനാലിസിസിനു വിധേയമാക്കാനായി സിബിഐ സംഘം ജോണ്സണ് ഐരൂരിനെയാണ് സമീപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിൽ നിന്നു പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാസർവകലാശാലകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വ്യക്തിത്വ വികസന ക്ലാസുകൾ നടത്തുന്നതിനായി സർക്കാർ അംഗീകരിച്ച ഹിപ്നോ തെറാപ്പിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ലോകാരോഗ്യ സംഘടനയുടെ പോഷക സംഘമായ ഫ്രാൻസ് ആസ്ഥാനമായുള്ള ഐയുഎച്ച്പിഇയിലെ ആജീവനാന്ത അംഗമായിരുന്നു.
ഭാര്യ: കോമളം. മക്കൾ: തനൂജ( കോ-ഓപ്പറേറ്റീവ് ഓഡിറ്റർ, നിലന്പൂർ), നിഖിൽ ഐരൂർ(ലൈബ്രേറിയൻ, ഐഎസ്ആർഒ തിരുവനന്തപുരം). മരുമകൾ: മിഷ.
പ്രമാദമായ ചേകന്നൂർ മൗലവി കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ ഹിപ്നോ അനാലിസിസിനു വിധേയമാക്കാനായി സിബിഐ സംഘം ജോണ്സണ് ഐരൂരിനെയാണ് സമീപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിൽ നിന്നു പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാസർവകലാശാലകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വ്യക്തിത്വ വികസന ക്ലാസുകൾ നടത്തുന്നതിനായി സർക്കാർ അംഗീകരിച്ച ഹിപ്നോ തെറാപ്പിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ലോകാരോഗ്യ സംഘടനയുടെ പോഷക സംഘമായ ഫ്രാൻസ് ആസ്ഥാനമായുള്ള ഐയുഎച്ച്പിഇയിലെ ആജീവനാന്ത അംഗമായിരുന്നു.
ഭാര്യ: കോമളം. മക്കൾ: തനൂജ( കോ-ഓപ്പറേറ്റീവ് ഓഡിറ്റർ, നിലന്പൂർ), നിഖിൽ ഐരൂർ(ലൈബ്രേറിയൻ, ഐഎസ്ആർഒ തിരുവനന്തപുരം). മരുമകൾ: മിഷ.